വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ഫൈനലുകള്‍: ഇന്ത്യക്കായി സെഞ്ച്വറിയടിച്ചത് ഒരാള്‍ മാത്രം! അത് ഗാംഗുലി- ലിസ്റ്റ് നോക്കാം

ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റിലായിരുന്നു ഇത്

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ പുരോഗമിക്കുകയാണ്. മഴ രസംകെടുത്തിയ മല്‍സരത്തില്‍ കിവീസിനാണ് ഇപ്പോള്‍ നേരിയ മുന്‍തൂക്കം. ആദ്യദിനം മഴയെ തുടര്‍ന്നു ടോസുള്‍പ്പെടെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. നാലാംദിനത്തിലും ഇപ്പോള്‍ മഴ വില്ലനായിരിക്കുകയാണ്.

ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ ഇന്ത്യ ഇതിനകം കളിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടെസ്റ്റിലെ ലോക ചാംപ്യന്‍ഷിപ്പ്. ഇതുവരെ മാറ്റുരച്ച ഐസിസി ഫൈനലുകളിലെ ഇന്ത്യയുടെ ഓള്‍ടൈം ടോപ്‌സ്‌കോറര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ഗാംഗുലി തലപ്പത്ത്

ഗാംഗുലി തലപ്പത്ത്

മുന്‍ ഇതിഹാസ നായകനും ഓപ്പണറുമായ സൗരവ് ഗാംഗുലിയുടെ പേരിലാണ് റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്റുകളുടെ ചരിത്രമെടുത്താല്‍ ദാദയാണ് ഫൈനലില്‍ ഇന്ത്യയുടെ ഓള്‍ടൈം ടോപ്‌സ്‌കോറര്‍. മാത്രമല്ല ഐസിസിസുടെ വിവിധ ഫൈനലുകളിലായി സെഞ്ച്വറിയടിച്ച ഏകഇന്ത്യന്‍ താരവും അദ്ദേഹമാണ്.
2000ലെ ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റിലായിരുന്നു (ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫി) ഗാംഗുലിയുടെ സെഞ്ച്വറി നേട്ടം. അന്നും ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 117 റണ്‍സ് ദാദ അന്നു അടിച്ചെടുത്തിരുന്നു.

 മുന്നില്‍ നിന്നു നയിച്ചു

മുന്നില്‍ നിന്നു നയിച്ചു

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും അന്നു ഗാംഗുലിയായിരുന്നു. നായകന്റെ ഇന്നിങ്‌സുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തു. സ്റ്റീഫന്‍ ഫ്‌ളെമിങ് നയിച്ച കിവീസിനെതിരേ ഇന്ത്യയായിരുന്നു ഫൈനലില്‍ ആദ്യം ബാറ്റ് വീശിയത്.
ഓപ്പണിങ് വിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം (69) 141 റണ്‍സ് ഗാംഗുലി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 130 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കമായിരുന്നു അദ്ദേഹം 117 റണ്‍സെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 264 റണ്‍സെടുത്തു. എന്നാല്‍ ദാദയുടെ ഇന്നിങ്‌സിന് ഇന്ത്യയെ രക്ഷിക്കാിനായില്ല. ക്രിസ് കെയ്ന്‍സ് (113 ബോളില്‍ 102*) തകര്‍പ്പന്‍ പ്രകടനത്തോടെ കിവികള്‍ക്കു ജയവും കിരീടവും സമ്മാനിച്ചു.

 ഗംഭീര്‍, ധോണി

ഗംഭീര്‍, ധോണി

ഗാംഗുലി കഴിഞ്ഞാല്‍ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലുകളില്‍ കൂടുതല്‍ റണ്‍സെടുത്തത് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ റണ്‍ചേസിനൊടുവില്‍ ഇന്ത്യ ജയിച്ച ത്രില്ലറില്‍ ഗംഭീര്‍ 97 റണ്‍സെടുത്തപ്പോള്‍ ധോണി 91 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.
വീരേന്ദര്‍ സെവാഗ് (82 റണ്‍സ്, 2002-03 ലോകകപ്പ് ഫൈനല്‍), വിരാട് കോലി (77, 2014 ടി20 ലോകകപ്പ് ഫൈനല്‍), ഹാര്‍ദിക് പാണ്ഡ്യ (76, 2017 ചാംപ്യന്‍സ് ട്രോഫി ഫൈനല്‍), ഗൗതം ഗംഭീര്‍ (75, 2007 ടി20 ലോകകപ്പ് ഫൈനല്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (69, 2000 ഐസിസി നോക്കൗട്ട് ഫൈനല്‍) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

Story first published: Monday, June 21, 2021, 18:14 [IST]
Other articles published on Jun 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X