വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഫൈനലില്‍ ടോസിനു ശേഷം ന്യൂസിലാന്‍ഡ് ബൗള്‍ ചെയ്താല്‍ ഇന്ത്യ തീര്‍ന്നു! ബോണ്ടിന്റെ മുന്നറിയിപ്പ്

വെള്ളിയാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ടോസ് നിര്‍ണായകമാവുമെന്ന് മുന്‍ കിവീസ് പേസ് ഇതിഹാസം ഷെയ്ന്‍ ബോണ്ട്. ഇന്ത്യക്കു മേല്‍ ഫൈനലില്‍ തന്റെ ടീം ആധിപത്യം നേടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അഞ്ചു പേസര്‍മാരെ കിവീസ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇന്ത്യ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന കോമ്പിനേഷനാണ് പരീക്ഷിച്ചേക്കുകയെന്നും ബോണ്ട് അഭിപ്രായപ്പെട്ടു.

1

ഫൈനലില്‍ ന്യൂസിലാന്‍ഡ് വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഗെയിം പരിശീലനം കലാശക്കളില്‍ വലിയ ഇംപ്കാട് തന്നെയുണ്ടാക്കും. സന്തുലിയമായ ബൗളിങ് ആക്രമണമാണ് ഇന്ത്യയുടേത്. മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നറെയും അവര്‍ കളിപ്പിക്കാനാണ് സാധ്യത. എന്നാല്‍ ന്യൂസിലാന്‍ഡ് പേസ് ബൗളിങിന് പ്രാധാന്യം നല്‍കിയുള്ള ഇലവനെ തിരഞ്ഞെടുത്തേക്കും. അഞ്ചു പേസര്‍മാര്‍ കിവീസ് ടീമിലുണ്ടായേക്കും. ടോസ് ന്യൂസിലാന്‍ഡിനായിരിക്കുമെന്നും അവര്‍ ബൗളിങ് തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും ബോണ്ട് വ്യക്തമാക്കി.

WTC: ഫൈനലില്‍ ആരാവും റണ്‍മെഷീന്‍? അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍!WTC: ഫൈനലില്‍ ആരാവും റണ്‍മെഷീന്‍? അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍!

അച്ഛനും ദ്രാവിഡും ഉപദേശിച്ചാല്‍ ആരുടേത് കേള്‍ക്കും? ശുഭ്മാന്‍ ഗില്ലിന്റെ ക്ലാസ് മറുപടിഅച്ഛനും ദ്രാവിഡും ഉപദേശിച്ചാല്‍ ആരുടേത് കേള്‍ക്കും? ശുഭ്മാന്‍ ഗില്ലിന്റെ ക്ലാസ് മറുപടി

ഫൈനില്‍ മല്‍സരഫലത്തില്‍ ടോസ് നിര്‍ണായക സ്വാധീനം ചെലുത്തും. ടോസിനു ശേഷം ന്യൂസിലാന്‍ഡ് ബൗള്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യയെ ചെറിയ സ്‌കോറിനു പുറത്താക്കാന്‍ അവര്‍ക്കു സാധിക്കും. അതുകൊണ്ടു തന്നെ ടോസ് മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറുമെന്നും ബോണ്ട് നിരീക്ഷിച്ചു.

22

ഈ ചര്‍ച്ചയുടെ ഭാഗമായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ പേസര്‍ ഇയാന്‍ ബിഷപ്പ് ഇന്ത്യന്‍ ബൗളിങിനെ പുകഴ്ത്തി. പരിക്കുകാരണം പല താരങ്ങളെയും നഷ്ടമായിട്ടും ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചു. അസാധ്യമായത് നേടിയെടുക്കാന്‍ ശേഷിയുള്ള ടീമാണ് ഇപ്പോള്‍ അവരുടേതെന്നും അദ്ദേഹം വിലയിരുത്തി.

ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0നു വെന്നിക്കൊടി പാറിച്ച ശേഷമാണ് ന്യൂസിലാന്‍ഡ് ഇന്ത്യയുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഈ വിജയം അവരുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയിട്ടുണ്ടാലും. മറുഭാഗത്ത് ഇന്ത്യക്കു ഫൈനലിനു മുമ്പ് ഇംഗ്ലണ്ടില്‍ ഇത്തരം തയ്യാറെടുപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇതു നികത്തുത്തിനു വേണ്ടി മൂന്നു ദിവസം നീണ്ട ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം ഇന്ത്യ കളിച്ചിരുന്നു. റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജുള്‍പ്പെടെയുള്ള താരങ്ങള്‍ ഈ മല്‍സരത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Story first published: Wednesday, June 16, 2021, 14:37 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X