വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യയും കിവീസും ഒരുമിച്ച് ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ഇതാ സംയുക്ത ടീം

ഫൈനലില്‍ ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റിരുന്നു

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ജേതാക്കളായിരുന്നു. മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. റിസര്‍വ് ദിനത്തിലേക്കു നീണ്ട പോരാട്ടത്തില്‍ ഇന്ത്യക്കു മേല്‍ അര്‍ഹിച്ച വിജയം കൂടിയാണ് കിവീസ് സ്വന്തമാക്കിയത്.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പിനാണ് ന്യൂസിലാന്‍ഡിന്റെ കിരീടധാരണത്തതോടെ തിരശീല വീണത്. ഇരുടീമുകളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കൊക്കെ നറുക്കുവീഴുമെന്നു നോക്കാം.

 രോഹിത്, കോണ്‍വേ (ഓപ്പണര്‍മാര്‍)

രോഹിത്, കോണ്‍വേ (ഓപ്പണര്‍മാര്‍)

ഇന്ത്യയുടെ രോഹിത് ശര്‍മയും ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയുമാണി സംയുക്ത ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും നന്നായി തുടങ്ങിയെങ്കിലും അവ വലിയ ഇന്നിങ്‌സുകളിലേക്കു മാറ്റാന്‍ രോഹിത്തിനായില്ല. ആദ്യ ഇന്നിങ്‌സില്‍ 34ഉം രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
കോണ്‍വേയാവട്ടെ ഫൈനലില്‍ ഒന്നാമന്നിങ്‌സില്‍ കിവീസിന്റെ ടോപ്‌സ്‌കോററായിരുന്നു. 54 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ പക്ഷെ 19 റണ്‍സെടുക്കാനേ കോണ്‍വേയ്ക്കായുള്ളൂ.

 വില്ല്യംസണ്‍, കോലി, ടെയ്‌ലര്‍ (മധ്യനിര)

വില്ല്യംസണ്‍, കോലി, ടെയ്‌ലര്‍ (മധ്യനിര)

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് മൂന്നാം നമ്പറില്‍ ഇറങ്ങുക. ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം നിര്‍ണായക ഇന്നിങ്‌സ് കളിച്ചിരുന്നു. 49 റണ്‍സാണ് വില്ല്യംസണ്‍ ഒന്നാമിന്നിങ്‌സില്‍ നേടിയത്. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 52 റണ്‍സും അദ്ദേഹം അടിച്ചെടുത്തു.
നാലാമന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ഫൈനലില്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 44ഉം രണ്ടാമിന്നിങ്‌സില്‍ 13ഉം റണ്‍സാണ് കോലി നേടിയത്. എങ്കിലും കോലിയെ മാറ്റിനിര്‍ത്തി സംയുക്ത ഇലവനെ തിരഞ്ഞെടുക്കുക അസാധ്യമാണ്.
അഞ്ചാം നമ്പര്‍ യോജിക്കുക ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലര്‍ക്കാണ്. ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ 11 റണ്ണിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം നിര്‍ണാടത ഇന്നിങ്‌സ് കളിച്ചു. പുറത്താവാതെ 47 റണ്‍സായിരുന്നു ടെയ്‌ലര്‍ നേടിയത്.

 റിഷഭ്, അശ്വിന്‍, ജാമിസണ്‍ (ലോവര്‍ ഓര്‍ഡര്‍)

റിഷഭ്, അശ്വിന്‍, ജാമിസണ്‍ (ലോവര്‍ ഓര്‍ഡര്‍)

സംയുക്ത ഇലവനു വേണ്ടി വിക്കറ്റ് കാക്കുക ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ്. ഫൈനലില്‍ രണ്ടാമിന്നിങ്‌സില്‍ 41 റണ്‍സോടെ അദ്ദേഹം ടീമിന്റൈ അമരക്കാരനായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാലു റണ്ണിന് പുറത്തായ റിഷഭ് രണ്ടാമിന്നിങ്‌സില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു.
റിഷഭിനു ശേഷമിറങ്ങുക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അശ്വിനായിരിക്കും. പിറകെ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണ്‍ കളിക്കും. ഫൈനലില്‍ അശ്വിന്‍ രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റും 29 റണ്‍സുമെടുത്തിരുന്നു.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായ ജാമിസണ്‍ ഇലവനില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത താരമാണ്. രണ്ടിന്നിങ്‌സുകളായി ഏഴു വിക്കറ്റുകളെടുത്ത ജാമിസണ്‍ ഒന്നാമിന്നിങ്‌സില്‍ 21 റണ്‍സുമെടുത്തിരുന്നു.

 സൗത്തി, ഷമി, ബോള്‍ട്ട് (ബൗളിങ് നിര)

സൗത്തി, ഷമി, ബോള്‍ട്ട് (ബൗളിങ് നിര)

സംയുക്ത പേസ് ഇലവന്റെ പേസ് ബൗളിങിനു ചുക്കാന്‍പിടിക്കുക ന്യൂസിലാന്‍ഡ് ജോടികളായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും ഇന്ത്യയുടെ മുഹമ്മദ് ഷമിയും ചേര്‍ന്നായിരിക്കും. മൂന്നു പേരും ഫൈനലില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു.
സൗത്തി രണ്ടിന്നിങ്‌സുകളിലായി ഫൈനലില്‍ വീഴ്ത്തിയത് അഞ്ചു വിക്കറ്റുകളാണ്. കൂടാതെ ഒന്നാമിന്നിങ്‌സില്‍ 30 റണ്‍സോടെ ബാറ്റിങിലും അദ്ദേഹം നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് ഷമിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.
സൗത്തിക്കൊപ്പം ബോള്‍ട്ടും ഫൈനലില്‍ കിവികള്‍ക്കായി കസറിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാമിന്നിങ്‌സില്‍ മൂന്നും വിക്കറ്റുകളാണ് ബോള്‍ട്ടിനു ലഭിച്ചത്.

Story first published: Friday, June 25, 2021, 20:59 [IST]
Other articles published on Jun 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X