വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഹിറ്റല്ല മെഗാ 'ഹിറ്റ്'മാന്‍, വമ്പന്‍ റെക്കോര്‍ഡുമായി രോഹിത്- അപൂര്‍വ്വനേട്ടം, ഒരിക്കലും തകരില്ല

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്താണ് ഓപ്പണര്‍മാരില്‍ ഒരാള്‍

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനനലില്‍ ഇന്ത്യയുടെ ഓപ്പണറായതോടെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ടെസ്റ്റിലെ ലോക കിരീടത്തിനു വേണ്ടി ഏറ്റുമുട്ടുന്നത്. ഫൈനലില്‍ യുവതാരം ശുഭ്മാന്‍ ഗില്ലാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ ടെസ്റ്റില്‍ ഓപ്പണറായി കളിക്കുന്ന ആദ്യത്തെ മല്‍സരമെന്ന പ്രത്യേകത ഫൈനലിനുണ്ട്.

 രണ്ടു ടൂര്‍ണമെന്റുകളുടെ കന്നി എഡിഷന്‍

രണ്ടു ടൂര്‍ണമെന്റുകളുടെ കന്നി എഡിഷന്‍

ഐസിസിയുടെ രണ്ടു പ്രധാന ടൂര്‍ണമെന്റുകളുടെ കന്നി സീസണില്‍ തന്നെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച ഏക താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ തേടിയെത്തിയത്. നേരത്തേ 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഹിറ്റ്മാന് ഭാഗ്യമുണ്ടായിരുന്നു.
അന്നത്തെ ടീമില്‍ നിന്നും ഇത്തവണ ടെസ്റ്റിന്റെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ ഇലവനിലുള്ള ഒരേയൊരു താരം രോഹിത്താണ്. അതു മാത്രമല്ല അന്നത്തെ പ്ലെയിങ് ഇലവനില്‍ ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ.

 2007ലെ ടി20 ലോകകപ്പ്

2007ലെ ടി20 ലോകകപ്പ്

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബെര്‍ഗിലായിരുന്നു പ്രഥമ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടം നടന്നത്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു ഫൈനല്‍. എംഎസ് ധോണി ആദ്യമായി ഇന്ത്യയെ നയിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ആവേശകരമായ ഫൈനലില്‍ പാകിസ്താനെ അഞ്ചു റണ്‍സിനു കീഴടക്കി ഇന്ത്യ ജേതാക്കളാവുകയായിരുന്നു.
മല്‍സരത്തില്‍ ആറാം നമ്പറിലാണ് രോഹിത് ബാറ്റ് ചെയ്യാനെത്തിയത്. 16 ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 30 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ഗൗതം ഗംഭീറിനു (75) പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന സ്‌കോററുമായിരുന്നു രോഹിത്.
യൂസുഫ് പഠാന്‍, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, ജോഗീന്ദര്‍ ശര്‍മ, ശ്രീശാന്ത്, ആര്‍പി സിങ് എന്നിവരായിരുന്നു അന്നു ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാര്‍.

 ലോക ചാംപ്യന്‍ഷിപ്പില്‍ തിളങ്ങി

ലോക ചാംപ്യന്‍ഷിപ്പില്‍ തിളങ്ങി

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ ബാറ്റിങാണ് രോഹിത് കാഴ്ചവച്ചത്. ഫൈനലിലും ഇതാവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് ആദ്യമായി ഓപ്പണറായി പരീക്ഷിക്കപ്പെടുന്നത്. മിന്നുന്ന പ്രകടനത്തോടെ അദ്ദേഹം ഈ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
ഇന്ത്യക്കായി ലോക ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് രോഹിത്. 11 മല്‍സരങ്ങളില്‍ നിന്നായി 64.37 ശരാശരിയില്‍ 1030 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഓപ്പണറും ഹിറ്റ്മാനാണ്.

Story first published: Friday, June 18, 2021, 17:30 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X