വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: മായങ്കും ശര്‍ദ്ദുലുമില്ല, ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

വെള്ളിയാഴ്ചയാണ് കലാശപ്പോരാട്ടം

വെള്ളിയാഴ്ച ആരംഭിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല. മായങ്ക് അഗര്‍വാള്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കു ടീമില്‍ ഇടമില്ല. എന്നാല്‍ വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി എന്നിവര്‍ ടീമിലുണ്ട്. ഈ 15 പേരില്‍ നിന്നായിരിക്കും ഫൈനലില്‍ ഇന്ത്യ അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നത്.

1

രോഹിത് ശര്‍മയോടൊപ്പം ഓപ്പണിങ് സ്ഥാനത്തേക്കു രണ്ടു പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ശുഭ്മാന്‍ ഗില്ലും മായങ്കുമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ 15 അംഗ സ്‌ക്വാഡില്‍ നിന്നും മായങ്ക് പുറത്തായതോടെ രോഹിത്തും ഗില്ലും തന്നെ ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ രണ്ടു പേരും ഫൈനലില്‍ കളിക്കുമോയെന്നു വ്യക്തമല്ല. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നതെങ്കില്‍ രണ്ടു പേരും കളിക്കും.

2

ഫൈനലില്‍ വിക്കറ്റ് കാക്കുന്നത് റിഷഭ് പന്ത് തന്നെയായിരിക്കും. എങ്കിലും റിസര്‍വ് താരമായി സാഹയും ടീമില്‍ ഇടം പിടിച്ചു. പേസര്‍മാരിലേക്കു വരികയാണെങ്കില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ കാര്യമാണ് ഉറപ്പുള്ളത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജും ടീമിലെ മൂന്നാമത്തെ പേസര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്തുണ്ട്. കഴിഞ്ഞ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ രണ്ടു പേരും മികച്ച പ്രകടനം നടത്തിയതിനാല്‍ ആരെ തിരഞ്ഞെടുക്കുമെന്നതു സംബന്ധിച്ച് ടീം മാനേജ്‌മെന്റിനു തലവേദനയുണ്ടാവും.

ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണിങ് സ്ഥാനമുറപ്പിക്കാന്‍ ഗില്ലിനെ സഹായിച്ചത്. കളിയില്‍ താരം ഫിഫ്റ്റി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയല്‍ നടന്ന പരമ്പരയിലായിരുന്നു താരം ടെസ്റ്റില്‍ അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ ഗില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹം സ്ഥാനം നിലനിര്‍ത്തി. പക്ഷെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഗില്ലിന് പ്രതീയ്‌ക്കൊത്തുയരാന്‍ സാധിച്ചിരുന്നില്ല.

ഫൈനലിനുള്ള ഇന്ത്യയുടെ 15 അംഗ ടീം
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡിന്റെ 15 അംഗ ടീം
ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്‌ലിങ്, ടോം ബ്രെന്‍ഡെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി.

Story first published: Tuesday, June 15, 2021, 19:14 [IST]
Other articles published on Jun 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X