വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ബൗളര്‍മാരെല്ലാം ഫോമില്‍, ന്യൂസീലന്‍ഡിന് ആശയക്കുഴപ്പം, ആര്‍ക്ക് സ്ഥാനം നഷ്ടമാവും?

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് മിന്നും ഫോമിലാണ് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടവും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നതുമെല്ലാം ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇംഗ്ലണ്ടില്‍ സന്നാഹ മത്സരത്തിന് അവസരം ലഭിക്കാതെ ഫൈനലിനിറങ്ങുന്ന ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിന് തന്നെയാണ്.

എന്നാല്‍ ഇംഗ്ലണ്ടിനെ ആശയക്കുഴപ്പത്തിലാക്കുന്നത് ടീമിന്റെ പ്ലേയിങ് 11 തിരഞ്ഞെടുപ്പാണ്. പ്രധാനമായും ബൗളര്‍മാരുടെ കാര്യത്തിലാണ് പ്രശ്‌ന. രണ്ട് ടെസ്റ്റിലും കളിച്ച പേസര്‍മാരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ആരെ ഉള്‍ക്കൊള്ളും ആരെ തഴയുമെന്നത് ന്യൂസീലന്‍ഡ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവും.

ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസന്‍, നീല്‍ വാഗ്നര്‍, മാറ്റ് ഹെന്റി എന്നിവരാണ് പേസ് നിരയില്‍ അവസരം തേടുന്നത്. ഇവരെല്ലാം തന്നെ ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്നവരുമാണ്. നാല് പേസര്‍മാരുമായി ന്യൂസീലന്‍ഡ് ഇറങ്ങാനാണ് സാധ്യത. പരിചയസമ്പന്നനായ ടിം സൗത്തി,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഉറപ്പായും സ്ഥാനം ഉറപ്പിക്കും. യുവതാരം കെയ്ല്‍ ജാമിസനെയും പരിഗണിക്കാനാണ് സാധ്യത.

newzealand

അങ്ങനെ വന്നാല്‍ മാറ്റ് ഹെന്റി, നീല്‍ വാഗ്നര്‍ എന്നിവരിലൊരാളെ ഒഴിവാക്കേണ്ടി വരും. ഇന്ത്യക്കെതിരായ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കേമന്‍ നീല്‍ വാഗ്നറാണ്. ടെസ്റ്റ് കോലിയ്‌ക്കെതിരേ കുറവ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൂടുതല്‍ തവണ പുറത്താക്കിയത് വാഗ്നറാണ്. മൂന്ന് തവണ കോലിയെ അദ്ദേഹം ടെസ്റ്റില്‍ പുറത്താക്കിയിട്ടുണ്ട്.

ഈ കണക്കുകള്‍ പ്രകാരം മുന്‍തൂക്കം വാഗ്നര്‍ക്ക് ലഭിച്ചേക്കും. ഷോര്‍ട്ട് ബോളുകളും ബൗണ്‍സുകളുമെറിഞ്ഞ് ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഏറ്റവും മിടുക്കനാണ് വാഗ്നറാണ്. ഷോര്‍ട്ട് ബോളുകള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യമായതിനാല്‍ത്തന്നെ വാഗ്നറെ കിവീസ് പരിഗണിച്ചേക്കും. ഇതോടെ ഹെന്റിക്ക് പ്ലേയിങ് 11ന് പുറത്തിരിക്കേണ്ടി വരും. ഫൈനലില്‍ ഒരു മത്സരം മാത്രമാണുള്ളതെന്നതാണ് ടീം സെലക്ഷനെ കൂടുതല്‍ പ്രധാനപ്പെട്ടതാക്കുന്നത്.

ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ നിന്ന് നിലവിലെ ഇംഗ്ലണ്ടിലെ സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമാണെന്ന് വ്യക്തം. സതാംപ്റ്റണിലും പിച്ചിന്റെ സ്വഭാവം ഏറെക്കുറെ ഇതുപോലെ തന്നെയായിരിക്കും. ഫൈനലില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍, ടോം ലാദം, റോസ് ടെയ്‌ലര്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം ന്യൂസീലന്‍ഡിന് നിര്‍ണ്ണായകമാവും. ഇന്ത്യക്കും മികച്ച താരനിരയുള്ളതിനാല്‍ ശക്തമായ മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.

Story first published: Monday, June 14, 2021, 14:20 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X