വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'ഗാര്‍ഡ് മാര്‍ക്ക് സ്മിത്ത് ബ്രിസ്ബണിലും മായ്ക്കുമോയെന്ന് നോക്കാം'- മൈക്കല്‍ വോണ്‍

ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഗബ്ബയില്‍ നടക്കാനിരിക്കുകയാണ്. പരമ്പര വിജയയിലെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരമാണിത്. ഇത്തവണത്തെ ഇന്ത്യ-ഓസീസ് ടെസ്റ്റ് പര്യടനത്തിലും വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ലായിരുന്നു. അതില്‍ ഏറ്റവും ഒടുവില്‍ വിവാദമായത് സിഡ്‌നിയില്‍ സ്മിത്ത് ഗാര്‍ഡ് മാര്‍ക്ക് മായ്ച്ച സംഭവമാണ്. മിന്നും ഫോമില്‍ ഇന്ത്യയുടെ റിഷഭ് പന്ത് തകര്‍ത്തടിച്ച് കളിക്കവെയാണ് ചായയുടെ ഇടവേളയ്ക്ക് ശേഷം സ്മിത്ത് പന്ത് വരച്ച ഗാര്‍ഡ് മാര്‍ക്ക് സ്മിത്ത് മായ്ച്ച് കളഞ്ഞത്.

സ്മിത്ത് ഗാര്‍ഡ് മാര്‍ക്ക് മായ്ക്കുന്ന വീഡിയോ സ്റ്റംപ് ക്യാമറിയിലൂടെ പുറത്തെത്തിയതോടെ സംഭവം വലിയ വിവാദമായി. എന്നാല്‍ സ്മിത്ത് ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചതല്ലെന്നും അദ്ദേഹം ബാറ്റ് ചെയ്യുന്നതെങ്ങനെയെന്ന് കാട്ടിത്തന്നതാണെന്നും ഇത്തരത്തില്‍ എല്ലാ മത്സരത്തിലും തന്നെ സ്മിത്ത് ക്രീസില്‍ ചെയ്യാറുണ്ടെന്നുമൊക്കെയാണ് ഓസീസ് ന്യായീകരണങ്ങള്‍ നടത്തിയത്. ഇപ്പോഴിതാ സ്മിത്ത് എല്ലാ മൈതാനത്തും ഇങ്ങനെ ചെയ്യാറുണ്ടെങ്കില്‍ ബ്രിസ്ബണിലും ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

michaelvaughnandstevesmith

സിഡ്‌നിയില്‍ പന്തിന്റെ ബാറ്റിങ് താളം തെറ്റിക്കുന്നതിന് സ്മിത്ത് മനപ്പൂര്‍വം ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചതാണെന്ന ആക്ഷേപം ശക്തമാണ്. വലിയ വിമര്‍ശനമാണ് സ്മിത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. സ്റ്റംപ് ക്യാമറ ഒപ്പിയ വീഡിയോയില്‍ സ്മിത്തിന്റെ മുഖം വ്യക്തമായില്ലെങ്കിലും അദ്ദേഹത്തിന്റെ 49ാം നമ്പര്‍ ജഴ്‌സി കുടുങ്ങി. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും സ്മിത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് ഓസീസ് സ്വീകരിച്ചത്.

എല്ലാ മത്സരത്തിലും സ്മിത്ത് ഇത്തരത്തില്‍ ചെയ്യുന്നതാണെന്നും തെറ്റായ ഉദ്ദേശം അതിനില്ലെന്നുമുള്ള ഓസീസ് നിലപാടും ഏറെ വിമര്‍ശിക്കപ്പെട്ടു. അതാണ് മൈക്കല്‍ വോണും ചൂണ്ടിക്കാട്ടിയത്. സ്മിത്ത് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെങ്കിലും ഇത്തരത്തിലുള്ള മോശം പ്രവര്‍ത്തികള്‍ ഇതിന് മുമ്പും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്മിത്ത് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു. അന്നിട്ടും പഠിക്കാതെയാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്. നിയമപരമായി നോക്കുമ്പോള്‍ സ്മിത്ത് പിച്ചില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചതാണെന്ന് വ്യക്തം. ഐസിസിയുടെ നിയമ പ്രകാരം ഇത് വലിയ ശിക്ഷ നേരിടേണ്ട കുറ്റമാണ്. എന്നിട്ടും യാതൊരു നടപടിയും സ്മിത്തിനെതിരേ ഉണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. മോശം ഫോമിലായിരുന്ന സ്മിത്ത് സിഡ്‌നിയില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

Story first published: Thursday, January 14, 2021, 15:29 [IST]
Other articles published on Jan 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X