വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നട്ടുവും വാഷിങ്ടണുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ താരോദയങ്ങള്‍ ഇവരാണ്- ചോപ്ര പറയുന്നു

ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 നു സ്വന്തമാക്കിയിരുന്നു

ഓസ്‌ട്രേലിയക്കെതിരേ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ താരോദയങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ഓസീസ് പര്യടനത്തിലാണ് ഇന്ത്യ ഓസീസിനെ കൊമ്പുകുത്തിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ടീമിലെ പല സീനിയര്‍ താരങ്ങളുമില്ലാതെയാണ് ഇന്ത്യ ഓസീസിന്റെ കഥ കഴിച്ചത്.

നിരവധി യുവതാരങ്ങള്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. മൂന്നു താരദയങ്ങളെയാണ് ചോപ്ര തന്റെ യൂട്യൂബ് വീഡിയോയിലൂടെ തിരഞ്ഞെടുത്തത്. ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ അദ്ദേഹം പരിഗണിച്ചില്ല. ഇവരെല്ലാം ഒരു ടെസ്റ്റില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതു കാരണമണ് മൂന്നു പേരെയും ചോപ്ര മാറ്റി നിര്‍ത്തിയത്.

ആദ്യത്തെയാള്‍ ശുഭ്മാന്‍ ഗില്‍

ആദ്യത്തെയാള്‍ ശുഭ്മാന്‍ ഗില്‍

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലാണ് ചോപ്രയുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍. വളരെയധികം കഴിവുള്ള ബാറ്റ്‌സ്മാനാണ് ഗില്‍. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അവന്‍ അതു കാണിച്ചുതന്നു. ഇതുപോലെയുള്ള കടുപ്പമേറിയ ഒരുപാട് പരമ്പരകള്‍ തനിക്കു കളിക്കാനാവുമെന്ന് ഗില്‍ തെളിയിച്ചിരിക്കുകയാണ്.
100 ടെസ്റ്റുകളില്‍ ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ഗില്ലിനാവും. അത്രയും മിടുക്ക് അവനുണ്ട്. മറ്റു ഫോര്‍മാറ്റുകളിലും ഗില്ലിന്റെ പ്രകടനം നമ്മള്‍ കാണാനിരിക്കുന്നതേയുള്ളൂ. ടി20യിലും ഭാവിയില്‍ അവനു അവസരം ലഭിക്കും. അതിനു മുമ്പ് ഏകദിനത്തില്‍ അവസരം ലഭിക്കേണ്ടതുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലും ഗില്‍ ഇന്ത്യക്കായി കളിക്കുമെന്ന കാര്യമുറപ്പാണെന്നും ചോപ്ര വിശദമാക്കി. മൂന്നു ടെസ്റ്റുകളില്‍ നിന്നും 51.80 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ നേടിയിരുന്നു.

റിഷഭ് പന്തിന്റെ പ്രകടനം

റിഷഭ് പന്തിന്റെ പ്രകടനം

കരിയറിലെ ആദ്യ പരമ്പരയല്ലെങ്കിലും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ചോപ്ര രണ്ടാമത്തെ താരോദയമായി ചൂണ്ടിക്കാട്ടിയത്. 68.50 ശരാശരിയില്‍ 274 റണ്‍സെടുത്ത പന്ത് ഇന്ത്യ ജയിച്ച നാലാം ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ചുമായിരുന്നു.
റിഷഭ് പന്താണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ പോസിറ്റീവായി ഞാന്‍ കാണുന്നത്. അസാധാരണ താരമാണ് അദ്ദേഹം. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റാങ്കിങുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് പന്ത്. ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ള ബാറ്റ്‌സ്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റും ശരാശരിയും നോക്കിയാല്‍ ലിസ്റ്റില്‍ മുകളില്‍ തന്നെ അദ്ദേഹമുണ്ടാവും. ശരിക്കുമൊരു പ്രതിഭാസം തന്നെയാണ് പന്ത്. വിക്കറ്റ് കീപ്പിങിലാണ് ഇനി അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

സിറാജ് സ്റ്റാറാണ്

സിറാജ് സ്റ്റാറാണ്

ഗില്ലിനോടൊപ്പം മെല്‍ബണ്‍ ടെസ്റ്റില്‍ കളിച്ചു കൊണ്ട് ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ മുഹമ്മദ് സിറാദാണ് ചോപ്രയുടെ ലിസ്റ്റിലെ മൂന്നാമത്തെയും അവസാനത്തെയും താരം. 13 വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി സിറാജ് മാറിയിരുന്നു.
ഗംഭീര പ്രകടനമായിരുന്നു മുഹമ്മദ് സിറാജിന്റേത്. ഒരുപാട് വെല്ലുവിളികള്‍ അദ്ദേഹത്തിന് ഓസ്‌ട്രേലിയയില്‍ നേരിടേണ്ടി വന്നിരുന്നു. ആദ്യം പിതാവിന്റെ മരണവും കളിക്കിടെ കാണികളില്‍ നിന്നുണ്ടായ വംശീയാധിക്ഷേപവുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എങ്കിലും ഇവയെയെല്ലാം അതിജീവിക്കാന്‍ താരത്തിനു സാധിച്ചു. ഇന്ത്യ വിദേശത്തു കളിക്കുമ്പോള്‍ ടീമിനായി നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു ബൗളര്‍ വേണം. അങ്ങനെയൊരാളാണ് സിറാജെന്നും ചോപ്ര വിശദമാക്കി.

Story first published: Friday, January 22, 2021, 10:40 [IST]
Other articles published on Jan 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X