വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, ദ്രാവിഡ്- ടെസ്റ്റില്‍ നിങ്ങള്‍ ഇവരില്‍ ആരെ തിരഞ്ഞെടുക്കും? അക്തര്‍ പറയുന്നു

രണ്ടു പേര്‍ക്കെതിരേയും ഒട്ടേറെ മല്‍സരങ്ങള്‍ അക്തര്‍ കളിച്ചിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത രണ്ടു ബാറ്റിങ് വിസ്മയങ്ങളാണ് മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും. ഒരാള്‍ റണ്‍മെഷീനും റെക്കോര്‍ഡുകളുടെ തമ്പുരാനുമാണെങ്കില്‍ മറ്റൊരാള്‍ ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത വന്‍മതിലും ടീമിന്റെ രക്ഷകനുമായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് പുലര്‍ത്തിയ താരമായിരുന്നു സച്ചിനെങ്കില്‍ ദ്രാവിഡ് കൂടുതല്‍ മികവ് കാണിച്ചത് ടെസ്റ്റിലായിരുന്നു.

1

സച്ചിന്‍, ദ്രാവിഡ് ഇവരില്‍ നിന്നും ഏറ്റവും കേമന്‍ ആരെന്നു ചൂണ്ടിക്കാണിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇവരില്‍ ആരെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു പേര്‍ക്കുമെതിരേ ഒട്ടേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്.

ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലായിരുന്നു ആരാധകന്റെ കുഴപ്പിക്കുന്ന ചോദ്യത്തിന് അക്തര്‍ മറുപടി നല്‍കിയത്. ടെസ്റ്റില്‍ ഇവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍, അത് ആരായിരിക്കും, സച്ചിനോ, ദ്രോവിഡോ എന്നായിരുന്നു ബിജയ് കുമാറെന്ന യൂസറുടെ ചോദ്യം. പിന്നാലെ അക്തറിന്റെ മറുപടിയും വന്നു. ദ്രാവിഡെന്നായിരുന്നു പാക് ഇതിഹാസം നല്‍കിയ മറുപടി.

സച്ചിന്‍, ദ്രാവിഡ് എന്നിവരെക്കുറിച്ചു മാത്രമല്ല മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അക്തര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയിരുന്നു. ധോണി, രോഹിത് എന്നിവരെ ഒറ്റവാക്കില്‍ എങ്ങനെ വിശേഷിപ്പിക്കുമെന്നായിരുന്നു ഒരൂ യൂസറുടെ ചോദ്യം. ഒരു യുഗത്തിന്റെ പേരാണ് ധോണിയെന്നായിരുന്നു അക്തര്‍ മറുപടി നല്‍കിയത്. മാര്‍ക്കറ്റില്‍ നിന്നും ഉചിതമായ വാക്ക് ലഭിച്ചാല്‍ ഞാന്‍ നിങ്ങളെ അറിയിക്കുമെന്നായിരുന്നു രോഹിത്തിനെക്കുറിച്ച് പാക് ഇതിഹാസത്തിന്റെ രസകരമായ ഉത്തരം.

Story first published: Tuesday, January 5, 2021, 17:04 [IST]
Other articles published on Jan 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X