വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കയ്ക്ക് അവസാന പോരാട്ടം.... ജയിച്ചാല്‍ സാധ്യത ഇങ്ങനെ, വഴിമുടക്കാന്‍ വിന്‍ഡീസ്

By Vaisakhan MK

ലണ്ടന്‍: ലോകകപ്പില്‍ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ശ്രീലങ്ക. നിലവില്‍ ആറ് പോയിന്റാണ് ലങ്കയ്ക്ക് ഉള്ളത്. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും സെമിയിലെത്തുമെന്ന് ഉറപ്പില്ല. പക്ഷേ പൊരുതാന്‍ തന്നെയാണ് ലങ്കയുടെ തീരുമാനം. എന്നാല്‍ വെസ്റ്റിന്‍ഡീസും ജയത്തോടെ ടൂര്‍ണമെന്റില്‍ നിന്ന് പോകാനുള്ള ഒരുക്കത്തിലാണ്. നിര്‍ഭാഗ്യം കൊണ്ട് അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

കരുത്തുറ്റ ബാറ്റിംഗ് നിര ഇതുവരെ ക്ലിക്കാവാത്തതാണ് വിന്‍ഡീസിന് വലിയ തിരിച്ചടിയായിരിക്കുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലെങ്കിലും വിജയിച്ച് ടൂര്‍ണമെന്റിനോട് വിട ചൊല്ലാനാണ് വിന്‍ഡീസിന്റെ ശ്രമം. അതിലുപരി മറ്റൊരു ടീമിന്റെ സെമി മോഹവും ഇല്ലാതാക്കും. ലോകകപ്പില്‍ ഇതുവരെ സ്ഥിരത പുലര്‍ത്താത്ത രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നത് കൊണ്ട് എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് മത്സരം.

ലങ്കയ്ക്ക് പാലം കടക്കണം

ലങ്കയ്ക്ക് പാലം കടക്കണം

ശ്രീലങ്കയ്ക്ക് ഇനി സെമിയിലെത്താന്‍ നേരിയ സാധ്യതയാണ് നിലനില്‍ക്കുന്നത്. അവസാനത്തെ രണ്ട് കളിയിലും ജയിച്ചാലും അവര്‍ക്ക് പത്ത് പോയിന്റ് മാത്രമേ ലഭിക്കൂ. ബാക്കിയുള്ള ടീമുകളുടെ ഫലം കൂടി അറിഞ്ഞാലേ ലങ്കയ്ക്ക് സാധ്യതയുള്ളൂ. പാകിസ്താന് ഒമ്പത് പോയിന്റുണ്ട്. അവര്‍ അവസാനത്തെ കളി ജയിച്ചാല്‍ ലങ്ക പുറത്താകും. ഇനി പാകിസ്താന്‍ തോല്‍ക്കുകയും ലങ്ക ജയിക്കുകയും ചെയ്താലും ഇംഗ്ലണ്ടും ബംഗ്ലാദേശും മുന്നിലുണ്ട്. അതുകൊണ്ട് സെമിയിലെത്തുക ലങ്കയ്ക്ക് കഠിനമാണ്.

വെസ്റ്റിന്‍ഡീസ് കുതിക്കുമോ

വെസ്റ്റിന്‍ഡീസ് കുതിക്കുമോ

വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമ്മര്‍ദങ്ങളില്ലാതെ ടീമിന് കളിക്കാന്‍ സാധിക്കും. പക്ഷേ അപ്പോഴും വിന്‍ഡീസിന്റെ പ്രബലമായ ബാറ്റിംഗ് നിര തിളങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് മികച്ച ജയം നേടിയപ്പോള്‍ വിന്‍ഡീസ് ടൂര്‍ണമെന്റിലെ പടക്കുതിരകളാവുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ചില ഒറ്റയാള്‍ പ്രകടനം മാത്രമാണ് വിന്‍ഡീസില്‍ നിന്ന് ഉണ്ടായത്.

ബാറ്റിംഗ് നിര

ബാറ്റിംഗ് നിര

ശ്രീലങ്കയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് പേരുകേട്ട നിരയാണ്. ഇതുവരെ സ്ഥിരതയോടെ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് പിടിവിട്ടു. വിന്‍ഡീസിനെതിരെയും അതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കരുണരത്‌ന, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരില്‍ മാത്രമാണ് ലങ്കയ്ക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്. വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയിലും ഷെയ് ഹോപുമാണ് മാരക ഫോമിലുള്ളത്. പക്ഷേ സ്ഥിരതയില്ല.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

ശ്രീലങ്കയുടെ ബൗളിംഗും വിന്‍ഡീസിന്റെ ബാറ്റിംഗും തമ്മിലുള്ള പോരാട്ടമായി ഈ മത്സരം മാറുമെന്ന് ഉറപ്പ്. ലസിത് മലിംഗയുടെ മികച്ച ഫോം ലങ്കന്‍ ബൗളിംഗിന്റെ കരുത്താണ്. എന്നാല്‍ വിജയിക്കാനുള്ള ആവേശം ലങ്കയില്‍ കാണുന്നില്ല. അതാണ് പ്രധാന പ്രശ്‌നവും. വിന്‍ഡീസ് നിരയില്‍ നിക്കോളാസ് പൂരന്‍, ഹെറ്റ്മയര്‍ എന്നിവര്‍ വമ്പന്‍ സ്‌കോര്‍ നേടേണ്ടതുണ്ട്. ബ്രാത്ത് വെയ്റ്റില്‍നിന്ന് നല്ലൊരു ഇന്നിംഗ്‌സും പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Sunday, June 30, 2019, 22:29 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X