വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് കണ്‍ഫ്യൂഷന്‍; പൊള്ളാര്‍ഡും ഫോമില്‍, ലോകകപ്പില്‍ ആര്‍ക്കൊക്കെ സ്ഥാനം നല്‍കും

പൊള്ളാര്‍ഡിന്റെ കാര്യം സംശയം

കിങ്‌സ്ടൗണ്‍: ഏകദിനലോകകപ്പ് അടുത്തമാസം 30ന് ആരംഭിക്കാനാരിക്കെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഐ.പി.എല്ലില്‍ വിന്‍ഡീസിന്റെ സൂപ്പര്‍ താരങ്ങളെല്ലാം തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ ടീമിന്റെ ലോകകപ്പ് കിരീട സാദ്ധ്യതകളും സജീവമാകുന്നു. ഇംഗ്ലണ്ടിലെ വേഗമൈതാനത്ത് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടികയില്‍ വിന്‍ഡീസിന് വേണ്ടത്ര പരിഗണന ആരും നല്‍കുന്നില്ലെങ്കിലും ഇത്തവണ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസ് ഉണ്ടാവുമെന്നാണ് നിലവിലെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ടീമിലെ സീനിയര്‍ താരങ്ങളായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെല്ലാം ഐ.പി.എല്ലില്‍ ഉജ്ജ്വല ഫോമിലാണ്.പലരും ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ളവരാണ്.

സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍

കീറോണ്‍ പൊള്ളാര്‍ഡ്,ക്രിസ് ഗെയ്ല്‍,ആന്‍ഡ്രേ റസല്‍ തുടങ്ങിയവരെല്ലാം കരുത്തോടെ ബാറ്റുവീശുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡും സന്തോഷത്തിലാണ്. ട്വന്റി20 ലോകകപ്പിലെ കളിക്കരുത്ത് ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ അവര്‍ക്കായാല്‍ ലോകകപ്പ് വിന്‍ഡീസിലെത്താനുള്ള സാധ്യതകളും തള്ളിക്കളായാനാവില്ല. അടുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് ടീമിന് ലോകകപ്പിലേക്ക് മികച്ച ടീമാണുള്ളത്. എന്നാല്‍ ഐ.പി.എല്ലിലെ പ്രകടനം വിലയിരുത്തി സീനിയര്‍ താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ അവസരം നല്‍കുമോയെന്ന് കണ്ടറിയണം. എന്തായാലും ഇത്തവണ ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ കുഴക്കുകയാണ്.

ഗെയ്‌ലും റസലും ഉറപ്പിക്കാം

ഗെയ്‌ലും റസലും ഉറപ്പിക്കാം

സീനിയര്‍ താരങ്ങളായ ക്രിസ് ഗെയ്‌ലും ആന്‍ഡ്ര റസലും വിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ സ്ഥാനം നേടുമെന്നതില്‍ സംശയമില്ല. ഓപ്പണിങ്ങില്‍ പ്രായം തളര്‍ത്താത്ത മനസ്സുമായി പോരാടുന്ന ഗെയില്‍ എതിര്‍ ടീം ബൗളര്‍മാരെ തല്ലിപ്പറത്തുകയാണ്. ഇംഗ്ലണ്ട് പരമ്പരയിലെ വെടിക്കെട്ട് ബാറ്റിങ്്‌കൊണ്ട് വിസ്മയിപ്പിച്ച ഗെയ്ല്‍ ഐ.പി.എല്ലിലും ഫോം നിലനിര്‍ത്തുന്നു.ആറ് മത്സരങ്ങളില്‍ നിന്ന് 37.16 ശരാശരിയില്‍ 223 റണ്‍സാണ് അദ്ദേഹം നേടിയത്. 18വീതം സിക്‌സും ഫോറും പറത്തിയ ഗെയ്ല്‍ ഏകദിന ലോകകപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്ര റസല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്നു. തോല്‍വിമുഖത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് ഒറ്റക്ക് കൈപിടിച്ചുയര്‍ത്താന്‍ കെല്‍പ്പുള്ള റസല്‍ മദ്ധ്യനിരയില്‍ വിന്‍ഡീസിന്റെ വജ്രായുധമാവും.ഐ.പി.എല്ലില്‍ 128 ശരാശരിയില്‍ 257 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റം റസല്‍ അക്കൗണ്ടിലാക്കിക്കഴിഞ്ഞു. പരിചയസമ്പന്നനായ റസലിനും വിന്‍ഡീസ് ടീമില്‍ സ്ഥാനം ലഭിക്കുമെന്നുറുപ്പ്.

പൊള്ളാര്‍ഡിന്റെ കാര്യം സംശയം

പൊള്ളാര്‍ഡിന്റെ കാര്യം സംശയം

മുംബൈ ഇന്ത്യന്‍സിനെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ വിജയത്തിലെത്തിച്ച കീറോണ്‍ പൊള്ളാര്‍ഡിന് വിന്‍ഡീസ് നിരയില്‍ സ്ഥാനം ലഭിക്കുമോയെന്ന് കണ്ടറിയണം. മുംബൈയ്ക്കുവേണ്ടി ഇത്തവണ ബാറ്റുമാത്രമാണ് പൊള്ളാര്‍ഡ് ചെയ്യുന്നത്. ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പൊള്ളാര്‍ഡിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി പരിഗണിക്കാനിടയില്ല. പൊള്ളാര്‍ഡിന്റെ ദേശീയ ടീമിനൊപ്പമുള്ള പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. 101 ഏകദിനം വിന്‍ഡീസ് ജഴ്‌സിയില്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് 25.72 ശരാശരിയില്‍ 2289 റണ്‍സ് മാത്രമാണ് നേടിയത്. 50 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ദേശീയ ടീമിനുവേണ്ടി പൊള്ളാര്‍ഡ് ഏകദിനം കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഐ.പി.എല്ലിലെ പ്രകടനം പൊള്ളാര്‍ഡിന് ലോകകപ്പ് ഇടം നേടിക്കൊടുക്കാന്‍ സാധ്യതയില്ല.

ബ്രോവോയും സാമുവല്‍സും ?

ബ്രോവോയും സാമുവല്‍സും ?

പരിചയസമ്പന്നരായ ഡാരന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും ഇത്തവണത്തെ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.മുന്‍കാലെ പ്രകടനങ്ങള്‍ തരക്കേടില്ലാത്ത ഇവരെ വിന്‍ഡീസ് പരിഗണിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 2018 ഡിംസബറിന് ശേഷം സാമുവല്‍സ് വിന്‍ഡീസിനുവേണ്ടി കളിച്ചിട്ടില്ല. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന 38കാരനായ സാമുവല്‍സിന് അവസാന ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രത്യാശിക്കാം. വലിയ ടൂര്‍ണമെന്റുകളില്‍ വിന്‍ഡീസിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത് സാമുവല്‍സിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദിനത്തില്‍ 38.43 ശരാശരിയുള്ള ബ്രാവോയെ മദ്ധ്യനിരയില്‍ പരീക്ഷിച്ചാല്‍ വിന്‍ഡീസനത് ഗുണം ചെയ്യും.

Story first published: Thursday, April 11, 2019, 15:45 [IST]
Other articles published on Apr 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X