IPL 2026: ഗ്രൗണ്ടിലെ കലിപ്പ് അവിടെ തീർക്കണം; കോഹ്‌ലി ഇത്രയ്ക്ക് ചെറുതാകരുത്! തുറന്നടിച്ച് വസീം ജാഫർ
ഐപിഎല്ലിൽ വിരാട് കോഹ്‌ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വമ്പൻ വാക്പോരും അതിന് പിന്നാലെ കോഹ്‌ലി ഹാൻഡ്‌ഷേക്ക് നൽകാതെ മടങ്ങിയതും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി തുടരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൗണ്ടിലെ കലിപ്പ് അവിടെത്തന്നെ തീർക്കണമായിരുന്നുവെന്നും കോഹ്‌ലി ഹാൻഡ്‌ഷേക്ക് ചെയ്യണമായിരുന്നു എന്നുമാണ് ജാഫർ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജാഫറിന്റെ പ്രതികരണം
ഗ്രൗണ്ടിലെ കാര്യങ്ങൾ അവിടെ തീർക്കണം
മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും കോഹ്‌ലി കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു എന്ന് ജാഫർ പറഞ്ഞു. "അവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്ക് പൂർണ്ണമായി അറിയില്ല. ഓസ്‌ട്രേലിയൻ കളിക്കാർ പൊതുവെ ഗ്രൗണ്ടിൽ കടുത്ത രീതിയിൽ പെരുമാറുന്നവരാണ്. അവർ കളിക്കാരെ സ്ലെഡ്ജ് ചെയ്തുകൊണ്ടേയിരിക്കും. എന്നാൽ വിരാട് കോഹ്‌ലിയെ ചൊടിപ്പിച്ചാൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം. അവിടെ എന്ത് തന്നെ ഉണ്ടായാലും മത്സരശേഷം കോഹ്‌ലി ഹാൻഡ്‌ഷേക്ക് ചെയ്യണമായിരുന്നു. ആ കാര്യങ്ങൾ അവിടെത്തന്നെ അവസാനിക്കേണ്ടതായിരുന്നു." ജാഫർ വ്യക്തമാക്കി.

കോഹ്‌ലി ദശലക്ഷക്കണക്കിന് ആളുകളുടെ റോൾ മോഡലാണ്
ക്രിക്കറ്റ് ലോകത്ത് കോഹ്‌ലിയുടെ വലിയ സ്ഥാനത്തെക്കുറിച്ചും ജാഫർ ഓർമ്മിപ്പിച്ചു. "വിരാട് കോഹ്‌ലി ക്രിക്കറ്റ് എന്ന ഈ കളിയുടെ തന്നെ വലിയൊരു അസറ്റാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് അവനെ നോക്കിക്കാണുന്നതും പിന്തുടരുന്നതും. അതുകൊണ്ട് തന്നെ അവന്റെ ഓരോ നീക്കങ്ങളും ഒരു റോൾ മോഡലിന് ചേർന്ന രീതിയിലായിരിക്കണം. മത്സരശേഷം ഹാൻഡ്‌ഷേക്ക് നൽകാതെ പോയത് ശരിയായ ഒരു നടപടിയല്ല. കോഹ്‌ലി ഇതിനെക്കുറിച്ച് പിന്നീട് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു."
ഇങ്ങനെയൊക്കെ ചെയ്യാൻ കോഹ്‌ലി വളരെ വലിയ കളിക്കാരനാണ്
തർക്കങ്ങൾ മനസ്സിൽ കൊണ്ടുനടക്കരുതെന്നാണ് ജാഫർ നൽകുന്ന ഉപദേശം. പുറത്തുനിന്ന് നോക്കുമ്പോൾ കാര്യങ്ങൾ മറന്ന് മുന്നോട്ട് പോകാനാണ് തോന്നുകയെന്നും ഇത്തരത്തിലുള്ള കോഹ്‌ലി വളരെ വലിയൊരു കളിക്കാരനാണെന്നും ജാഫർ കൂട്ടിച്ചേർത്തു.
മത്സരത്തിനിടയിൽ ട്രാവിസ് ഹെഡിനെ പന്തെറിയാൻ കോഹ്‌ലി വെല്ലുവിളിക്കുകയും, താൻ പന്തെറിഞ്ഞാൽ കോഹ്‌ലി ഡ്രസ്സിംഗ് റൂമിലേക്ക് ഓടേണ്ടി വരുമെന്ന് ഹെഡ് തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള കലിപ്പിലാണ് മത്സരശേഷം കോഹ്‌ലി ഹെഡിന് കൈകൊടുക്കാതെ മടങ്ങിയത്. വരും ദിവസങ്ങളിലും ഈ വിവാദം ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായി തുടരുമെന്ന് ഉറപ്പാണ്.
നാളെ ഐപിഎൽ പ്ലേ ഓഫ് തുടങ്ങാനിരിക്കെ എന്തായാലും വീണ്ടും കോഹ്‍ലി - ഹെഡ് വിഷയം പൊങ്ങി വരും എന്ന് ഉറപ്പാണ്. ചൊവ്വാഴ്ച ആർസിബി ഗുജറാത്തിനെയും ബുധനാഴ്ച സൺറൈസേഴ്സ് രാജസ്ഥാൻ റോയൽസിനെയും നേരിടും. ആർസിബി - ജിടി മത്സരത്തിലെ വിജയികൾ നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുകയും പരാജിതർക്ക് സൺറൈസേഴ്സ് രാജസ്ഥാൻ മത്സരത്തിലെ വിജയിയുമായി ഒരവസരം കൂടി ലഭിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications