വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവരെ മാത്രമേ ടീമിലെടുക്കാവൂ.... പാകിസ്താന്‍ ടീമിന് മുന്‍ താരത്തിന്റെ ഉപദേശം ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: ലോകകപ്പിലെ പാകിസ്താന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരം വസീം അക്രം. ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രം വിമര്‍ശനം ഉന്നയിച്ചത്. പാകിസ്താന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് രീതികളെയാണ് അക്രം വിമര്‍ശിച്ചിരിക്കുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരെ മാത്രമേ അനുവദിക്കാവൂ എന്നും അക്രം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നുള്ള താരങ്ങളെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അക്രം പറയുന്നു.

1

അതേസമയം ഇന്ത്യന്‍ ടീമിനെയും ബിസിസിഐയെയും അഭിനന്ദിച്ചിട്ടുണ്ട് അക്രം. ഇന്ത്യന്‍ ടീം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ടീമിന് മികവ് കാണിക്കാന്‍ സാധിക്കുന്നത്. പാകിസ്താന്‍ ഇപ്പോഴെങ്കിലും മാറി ചിന്തിക്കാന്‍ തയ്യാറാകണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നന്നായി കളിക്കുന്നവരെ മാത്രമേ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കാവൂ. ബിസിസിഐ അവരുടെ കരുത്ത് മുഴുവന്‍ ഉപയോഗിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണെന്നും അക്രം പറഞ്ഞു.

അതേസയം പാകിസ്താന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത് കുറച്ച് മാധ്യമ പ്രവര്‍ത്തകനാണെന്നും, അവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അക്രം പറയുന്നു. എന്നാല്‍ ഇത്രയും വര്‍ഷം എന്തിനാണ് അവരെ തുടരാന്‍ അനുവദിക്കുന്നതെന്നും അക്രം ചോദിച്ചു. ഇന്ത്യക്കെതിരായ തോല്‍വിയില്‍ ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളിയ സര്‍ഫ്രാസിനും വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അക്രത്തിന്റെ വിമര്‍ശനത്തോടെ ഇത് രൂക്ഷമായിരിക്കുകയാണ്. ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം ടീമിന്റെ പ്രകടനത്തെ ന്യായീകരിച്ച് മുഹമ്മദ് ഹഫീസ് രംഗത്തെത്തിയിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും കാര്യം ട്വീറ്റ് ചെയ്താല്‍ നടപ്പാക്കുകയല്ല ടീമിന്റെ ബാധ്യതയെന്ന് ഹഫീസ് പറഞ്ഞു. സര്‍ഫ്രാസിന്റെ തീരുമാനം പാകിസ്താന്‍ ടീമിന്റെ തീരുമാനമായിരുന്നു. പാകിസ്താന്റെ തോല്‍വിക്ക് കാരണം മോശം ബൗളിംഗാണെന്നും ഹഫീസ് പറഞ്ഞു. ടീമിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളില്‍ വേദനയുണ്ടെന്നും ഹഫീസ് പറഞ്ഞു.

Story first published: Saturday, June 22, 2019, 20:33 [IST]
Other articles published on Jun 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X