വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൈക്കുഴ ബൗളര്‍മാരെക്കാള്‍ മികച്ചവര്‍ ഓഫ് സ്പിന്നര്‍മാരെന്ന് വാഷിങ്ടണ്‍ സുന്ദര്‍

By അന്‍വര്‍ സാദത്ത്

കൊളംബോ: നിതാഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ ജൂനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റനും മുന്നോട്ടുവെച്ച ഒരു ആശയമുണ്ടായിരുന്നു. കളിക്കുന്ന മത്സരങ്ങളില്‍ വിജയം, സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരം ഒപ്പം അവസരത്തിനായി കാത്തിരിക്കുന്നവര്‍ക്കുള്ള പ്രചോദനം. ആ ആഹ്വാനം യുവതാരനിര ഏറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു പുത്തന്‍ താരോദയം, ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. തമിഴ്‌നാട്ടുകാരനായ ഈ 18-കാരന്റെ മൂര്‍ച്ചയുള്ള പന്തുകള്‍ ബൗളിംഗ് നിരയെ കീറിമുറിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായി മാറി. ബംഗ്ലാദേശിനെതിരെ നേടിയ മൂന്ന് വിക്കറ്റുകള്‍ ഉള്‍പ്പെടെ ഏഴ് വിക്കറ്റുകളാണ് സുന്ദറിന്റെ നേട്ടം. ശരാശരി 5.87 റണ്‍ മാത്രം.

16 ഓവറില്‍ പതിനൊന്നും പവര്‍പ്ലേയ്ക്കിടെയാണ് സുന്ദര്‍ എറിഞ്ഞത്. ഫീല്‍ഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പന്തെറിയുന്നത് സ്പിന്നറെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണെന്ന് താരം സമ്മതിക്കുന്നു. പക്ഷെ ആ വെല്ലുവിളികള്‍ കടന്ന് പോകുമ്പോഴാണ് വിജയം കൈയിലെത്തുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ വെല്ലുവിളികള്‍ നേരിട്ടേ മതിയാകൂ, അവിടെ വിജയിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ബാറ്റ്‌സ്മാന്‍മാരുടെ മനസ്സ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ക്കുന്നു. പവര്‍പ്ലേയില്‍ ബൗളറെ അടിച്ച് പരത്താന്‍ കാത്തുനില്‍ക്കുന്ന എതിരാളിയുടെ മനസ്സ് വായിക്കേണ്ടത് സുപ്രധാനമാണ്.

washingtonsundar

ഒരു ബാറ്റ്‌സ്മാന്‍ കൂടി ആണെന്നതാണ് ഇതിന് തന്നെ സഹായിക്കുന്ന ഘടകമെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ സമ്മതിക്കുന്നു. എവിടേക്കാണ് അടി വരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്. ബംഗ്ലാദേശിനെ 17 റണ്ണിന് തോല്‍പ്പിച്ച് ഫൈനലില്‍ സ്ഥാനമുറപ്പിച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് സുന്ദര്‍ ഈ പ്രതികരണം നടത്തിയത്. ലീഗ് മത്സരങ്ങളിലും സുപ്രധാന ഘട്ടങ്ങളില്‍ തന്നെ പന്തേല്‍പ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇതിന്റെ ഗുണമാണ് ഇപ്പോള്‍ കാണിക്കുന്നത്. ബംഗ്ലാദേശ് ഒരു ചെറിയ എതിരാളി ആയിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്കും ചാഹലിനും കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും സുന്ദര്‍ വ്യക്തമാക്കി.

കൈക്കുഴ ബൗളര്‍മാരേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത് ഓഫ് സ്പിന്നര്‍മാരാണ്. വര്‍ഷങ്ങളായി എല്ലാ ഫോര്‍മാറ്റിലും ഇതു കാണാതമെന്നും സുന്ദര്‍ പറഞ്ഞു. നിതാഹാസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആതിഥേയര്‍ എതിരാളികളാകുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ പൂര്‍ണ്ണമായ കഴിവ് പുറത്തെത്തിക്കണമെന്നും സുന്ദര്‍ പറയുന്നു. അത് നടപ്പാക്കാന്‍ തന്നെയാണ് സാധ്യതയെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 16, 2018, 9:20 [IST]
Other articles published on Mar 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X