വിരാട് കോലി മുതൽ മരിയ ഷറപ്പോവ വരെ.. ഈ ബോഡി ഇങ്ങനെ സൂക്ഷിക്കാൻ ചില്ലറ പണിയൊന്നും അല്ല, കാണൂ ആ രഹസ്യം!
ഫുട്ബോളും വോളിബോളും ഒക്കെ പോലെ അത്രയധികം കായികക്ഷമത വേണ്ടാത്തൊരു കളിയായിട്ടാണ് പലരും ക്രിക്കറ്റിനെ കാണുന്നത്. സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ തുടങ്ങിയവരെ ഒക്കെ കണ്ടാലും ഏറെക്കുറെ ഇത് തന്നെ പറയും. എന്നാൽ കഴിഞ്ഞ ജനറേഷനോടെ ഇത്തരം ചിന്താഗതികളൊക്കെ മാറി.
ക്യാപ്റ്റൻ വിരാട് കോലി ആയാലും ലോകേഷ് രാഹുൽ ആയാലും ജഡേജ ആയാലും ക്രിക്കറ്റ് താരങ്ങളും വർക്ക് ഔട്ടിലും സിക്സ് പാക്കിലും ഒക്കെ കമ്പമുള്ളവരാണ്. വിരാട് കോലി മുതൽ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടും ടെന്നീസ് കളിക്കാരിയായ മരിയ ഷറപ്പോവയും വരെയുള്ളവർ ഫിറ്റ്നെസ് സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് നോക്കൂ..

വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്നസ് ഫ്രീക്കാണ് വിരാട് കോലി. ഫിറ്റ്നസിനോടുള്ള ക്യാപ്റ്റന്റെ ഈ ഭ്രമം ഇന്ത്യുടെ ഡ്രസിങ് റൂമിലും വൻ ഹിറ്റാണ്. സഹകളിക്കാർക്ക് ഒരു ഇൻസ്പിരേഷൻ. സ്വന്തം അമ്മ നൽകുന്ന ഭക്ഷണം പോലും വിരാട് കോലി തോന്നുംപോലെ കഴിക്കാറില്ല എന്ന് കേൾക്കുമ്പോള്‍ അറിയാമല്ലോ കോലി പെടുന്ന പാട്.

മരിയ ഷറപ്പോവ
മുപ്പതാം വയസ്സിലാണ് ടെന്നീസിലെ ഗ്ലാമര്‍ താരമായ മരിയ ഷറപ്പോവ. ഒരു വർഷത്തെ വിലക്ക് നേരിട്ട് തിരിച്ചുവരുന്ന താരമാണ് എന്ന് ഷറപ്പോവയെ കണ്ടാൽ ആരും പറയില്ല, അത്രക്ക് ഫിറ്റാണ് ആരാധകർ സ്നേഹത്തോടെ ഷറപ്പറവ എന്ന് വിളിക്കുന്ന ഷറപ്പോവ. ഉത്തജക മരുന്ന് ഉപയോഗമാണ് താരത്തിന് പണി കൊടുത്തത്.

ഉസൈൻ ബോൾട്ട്
ലോകത്ത് ഏറ്റവും കൂടുതൽ കായികക്ഷമത ആവശ്യമുള്ള ഓട്ടമാണ് ഉസൈൻ ബോൾട്ടിന്റെ രംഗം. മുപ്പത്തൊന്നാം വയസ്സിൽ ട്രാക്കിനോട് വിടപറയുമ്പോഴും വേഗത്തിന്റെ ഈ രാജകുമാരൻ സൂപ്പർ ഫിറ്റാണ്. സ്വന്തം ജനറേഷനിലെ മാത്രമല്ല ചരിത്രത്തിലെ തന്നെ ഏറ്റവും ഫിറ്റായ സ്പ്രിന്റര്‍മാരുടെ കൂട്ടത്തിലാണ് ബോൾട്ടിന് സ്ഥാനം.

റോജർ ഫെഡറർ
കണ്ടാൽ കരുത്തനല്ല, എന്നാൽ ഏറ്റവും ഫിറ്റായ സ്പോർട്സ് താരങ്ങളുടെ പട്ടികയിലാണ് റോജർ ഫെഡററുടെ സ്ഥാനം. മുപ്പത്തിയഞ്ചാം വയസ്സിലും ഫെഡ് എക്സ്പ്രസ് കളിക്കുന്ന കളി കണ്ടാലറിയാം ഫിറ്റ്നസിന് അദ്ദേഹം കൊടുക്കുന്ന പ്രാധാന്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications