വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാനം ധോണി ഒരു ഫിഫ്റ്റി അടിച്ചു, പക്ഷേ ടീം തോറ്റ് പുറത്തായി

By Muralidharan

ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഫോമിലായപ്പോഴേക്കും ജാര്‍ഖണ്ഡിന് വിജയ് ഹസാരെ ട്രോഫി തീര്‍ന്നു. സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയോടെ ധോണി മിന്നുന്ന കളി കെട്ടഴിച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് ജാര്‍ഖണ്ഡ് പുറത്തായി. ഗൗതം ഗംഭീറിന്റെ ദില്ലിയാണ് ജാര്‍ഖണ്ഡിനെ തോല്‍പിച്ചത്. 99 റണ്‍സിനായിരുന്നു ദില്ലിയുടെ ജയം. ജയത്തോടെ ദില്ലി സെമി ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ദില്ലി 226 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജാര്‍ഖണ്ഡിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം എത്തിപ്പിടിക്കുന്നതില്‍ ജാര്‍ഖണ്ഡ് പരാജയപ്പെട്ടു. 5.1 ഓവറില്‍ 9 റണ്‍സിന് 4 വിക്കറ്റ് എന്ന ദയനീയ സ്ഥിതിയിലായിരുന്നു ജാര്‍ഖണ്ഡ്. ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മയും നവ്ദീപ് സൈനിയുമാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്.

-dhoni

70 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയുടെ ഇന്നിംഗ്‌സ് മാത്രമേ ജാര്‍ഖണ്ഡിന് എടുത്തുപറയാനുള്ളൂ. 108 പന്തില്‍ നിന്നും 5 ഫോറും 4 സിക്‌സും സഹിതം ധോണി 70 റണ്‍സെടുത്തെങ്കിലും ജാര്‍ഖണ്ഡ് 38 ഓവറില്‍ 126 റണ്‍സിന് ഓളൗട്ടായി. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യപാദത്തില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. നേരത്തെ 44 റണ്‍സോടെ നിതീഷ് റാണയാണ് ദില്ലിക്ക് വേണ്ടി ടോപ് സ്‌കോററായത്.

ഗുജറാത്തിനെതിരെ 44 റണ്‍സോടെ ധോണി ടോപ് സ്‌കോററായ മത്സരത്തിലും ജാര്‍ഖണ്ഡ് തോറ്റിരുന്നു. 8 വര്‍ഷത്തിന് ശേഷമാണ് ജന്മനാടായ ജാര്‍ഖണ്ഡിന് വേണ്ടി ധോണി വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണാണ് ടീമിനെ നയിക്കുന്നത്.

Story first published: Wednesday, December 23, 2015, 17:15 [IST]
Other articles published on Dec 23, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X