വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തീപാറും പന്തുമായി വീണ്ടും ശ്രീശാന്ത്,ബീഹാറിനെതിരേ നാല് വിക്കറ്റ്; വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി ശ്രീശാന്ത്. ഗ്രൂപ്പ് സിയിലെ കേരളത്തിന്റെ അഞ്ചാം മത്സരത്തില്‍ ബീഹാറിനെതിരേ നാല് വിക്കറ്റ് പ്രകടനവുമായാണ് ശ്രീശാന്ത് വീണ്ടും വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഏഴ് വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന് ഐപിഎല്ലിലും അവസരം ലഭിച്ചില്ലെങ്കിലും തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ബീഹാര്‍ 148 റണ്‍സില്‍ ഒതുങ്ങിയത് ശ്രീശാന്തിന്റെ ബൗളിങ് മികവിലാണ്.9 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാല് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നേട്ടത്തിനായി ശ്രീശാന്ത് ശ്രമിച്ചെങ്കിലും ജലജ് സക്‌സേനയും (മൂന്ന് വിക്കറ്റ്) എംഡി നീധീഷും (2 വിക്കറ്റ്) അക്ഷയ് ചന്ദ്രനും (1 വിക്കറ്റ്) ചേര്‍ന്ന് അവശേഷിക്കുന്ന വിക്കറ്റുകള്‍ നേടുകയായിരുന്നു.

ssreeshanth

ബീഹാറിന്റെ രണ്ട് ഓപ്പണര്‍മാരെയും ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ശ്രീശാന്ത് തുടങ്ങിയത്. മങ്കല്‍ മഹ്‌റൗര്‍ (1) ആദ്യം മടങ്ങിയപ്പോള്‍ ഷക്കീബുല്‍ ഗാനിയെ (0) അക്കൗണ്ട് തുറക്കും മുമ്പെയും ശ്രീശാന്ത് പുറത്താക്കി. ഷഹീം റാത്തോറിനെ (3) എല്‍ബിയില്‍ കുടുക്കിയ ശ്രീ വിക്കറ്റ് കീപ്പര്‍ വികാഷ് രഞ്ചനെ (10) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയിലുമെത്തിച്ചു.

തന്റെ പരിചയസമ്പത്തിനെ മുതലാക്കി പന്തെറിഞ്ഞ ശ്രീയാണ് ബീഹാറിന്റെ വലിയ സ്‌കോറെന്ന മോഹത്തെ തകര്‍ത്തത്. നാല് വിക്കറ്റ് പ്രകടനത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനക്കാരുടെ പട്ടികയിലേക്ക് ഉയരാനും ശ്രീശാന്തിനായി. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ അഞ്ച് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് നിലവില്‍ ശ്രീശാന്തിനുള്ളത്. സിദ്ധാര്‍ത്ഥ് കൗള്‍,അസ്രാന്‍ നാഗ്‌വസ്വാല എന്നിവര്‍ക്ക് നാല് മത്സരത്തില്‍ നിന്ന് 13 വിക്കറ്റ് വീതമുണ്ട്.

ഒത്തുകളി വിവാദത്തിലെ വിലക്കിന് ശേഷം കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചെത്തിയത്. ടൂര്‍ണമെന്റില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത ശ്രീശാന്ത് ഐപിഎല്ലില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചുരുക്കപ്പട്ടികയിലേക്ക് എത്തിയപ്പോള്‍ തഴയപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്നതിനാല്‍ ഇനിയും ഐപിഎല്ലില്‍ അവസരം ലഭിക്കാനുള്ള സാധ്യത ശ്രീശാന്തിന്റെ മുന്നിലുണ്ട്.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റാണ് കേരളത്തിനുള്ളത്. ബീഹാറിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന് ഗ്രൂപ്പില്‍ തലപ്പത്തെത്താന്‍ സാധിക്കും. റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ് കരുത്തിലാണ് കേരളത്തിന്റെ കുതിപ്പ്. സഞ്ജു സാംസണിന് പ്രതിഭയ്‌ക്കൊത്ത് ഉയരാനായിട്ടില്ല.

Story first published: Sunday, February 28, 2021, 12:38 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X