വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാസ്മരിക പേസും സ്വിങ്ങും, രഹസ്യം വെളിപ്പെടുത്തി ഉമേഷ് യാദവ്

മുംബൈ: ശെടാ, ഇനിയിപ്പോള്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും തിരിച്ചെത്തിയാല്‍ സെലക്ടര്‍മാര്‍ കുഴങ്ങുമല്ലോ. ഇരുവരുടെയും പരുക്ക് ഭേദമായിട്ടുണ്ട്. പക്ഷെ ബുംറയ്ക്കായി മിന്നും ഫോമിലുള്ള മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് ത്രയത്തെ പൊളിക്കാന്‍ ബിസിസിഐക്ക് താത്പര്യമില്ല. ലോകോത്തര നിലവാരമാണ് ഇന്ത്യന്‍ പേസര്‍മാര്‍ കഴിഞ്ഞ പരമ്പരകളില്‍ കാഴ്ച്ചവെച്ചത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും പേസുകൊണ്ട് വിരാട് കോലി വിറപ്പിച്ചു.

വിജയശിൽപ്പികൾ

അടുത്തകാലം വരെ ബുംറയായിരുന്നു ടീമിലെ തുറുപ്പുച്ചീട്ട്. പക്ഷെ ബുംറയൊഴിഞ്ഞ സമയം നോക്കി ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ടെസ്റ്റ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ചു. ഈഡനിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇരുവരും മാസ്മരിക പ്രകടനമാണ് പുറത്തെടുത്തത്. വേഗമാര്‍ന്ന സ്വിങ്ങുകളാല്‍ സന്ദര്‍ശകരെ ഇഷാന്തും ഉമേഷും ചേര്‍ന്ന് കടപുഴക്കി.രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ടു വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. ഇഷാന്ത് ശര്‍മ്മ ഒന്‍പതും.

ഗ്രിപ്പ് മാറി

ഇന്ത്യയുടെ പേസാക്രമണത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തി പാടവെ, ബൗളിങ് മികവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പേസര്‍മാര്‍. 'പന്തില്‍ പിടിമുറക്കുന്ന രീതി ഞാന്‍ മാറ്റി. പന്തെറിയും മുന്‍പുള്ള ഗ്രിപ്പ് മുന്‍കാലങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തമാണ്. നേരത്തെ, ഓവറില്‍ ഒന്നോ രണ്ടോ പന്തുകള്‍ മാത്രമായിരുന്നു സ്വിങ് ചെയ്യുമായിരുന്നത്. ഗ്രിപ്പിലെ ന്യൂനത കാരണം ഓവറില്‍ രണ്ടു പന്തെങ്കിലും പിച്ചില്‍ കുത്തി ലെഗ് സെഡിലേക്കും പോകുമായിരുന്നു', ബിസിസിഐ ടിവിയില്‍ രോഹിത് ശര്‍മ്മയുമൊത്ത് നടന്ന ചാറ്റ് ഷോയില്‍ ഉമേഷ് യാദവ് പറഞ്ഞു.

പന്തിന് മേൽ നിയന്ത്രണം

ഈ പ്രശ്‌നം പരിശീലകരുമായും സഹതാരങ്ങളുമായും പങ്കുവെച്ചപ്പോഴാണ് ഗ്രിപ്പിലെ പോരായ്മ തിരിച്ചറിഞ്ഞത്. പഴയ രീതിയില്‍ പിടിക്കുമ്പോള്‍ പന്തിന് മേല്‍ പൂര്‍ണ നിയന്ത്രണം നേടാന്‍ കഴിയില്ല. അതുകൊണ്ടാണ് പിടുത്തം പരിഷ്‌കരിച്ചത്. കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ ഈ നീക്കം ഗുണം ചെയ്തു. പന്തിന് മേല്‍ ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ കഴിയുന്നുണ്ട്. ഔട്ട് സ്വിങ്ങറുകള്‍ക്ക്് കൂടുതല്‍ സ്ഥിരത കൈവന്നു. പന്തിനെ ഇന്‍ സ്വിങ് ചെയ്യാനും സാധിക്കുന്നുണ്ട് — ഉമേഷ് യാദവ് വെളിപ്പെടുത്തി.

ആംഗിൾ മാറ്റി

പന്തിന് രക്ഷയില്ല... ഡല്‍ഹി ജഴ്‌സിയിലും ഫ്‌ളോപ്പ്, ദുരന്തമായി ഷോട്ട്, ഫലം ക്ലീന്‍ ബൗള്‍ഡ്

ബാറ്റ്‌സ്മാനെതിരെ മികച്ച ആംഗിളുകള്‍ കണ്ടെത്താനായിരുന്നു ഇഷാന്ത് ശര്‍മ്മ ശ്രമിച്ചത്. ഇതിനായി കൈക്കുഴയുടെ സ്ഥാനവും ചലനവും താരം പരിഷ്‌കരിച്ചു. ഫലമോ, കൈക്കുഴയെ അടിസ്ഥാനപ്പെടുത്തി ബുദ്ധിമുട്ടേറിയ ബൗളിങ് ആംഗിളുകള്‍ സൃഷ്ടിച്ചു ഇഷാന്ത് ശര്‍മ്മ. ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് ഈ നീക്കം കൂടുതല്‍ കുഴക്കിയത്.

അടുത്ത ടെസ്റ്റ് പരമ്പര

ടീമില്‍ ഇങ്ങേരെ തോല്‍പ്പിക്കുക അസാധ്യം, വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

പുതിയ രീതിയില്‍ 'റൗണ്ട് ദി വിക്കറ്റ്' പന്തെറിയുമ്പോള്‍ ഔട്ട് സൈഡ് എഡ്ജ് ലഭിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചാറ്റ് ഷോയില്‍ താരം വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം ഇന്ത്യയ്ക്ക് ഇനി വേറെ ടെസ്റ്റ് പരമ്പരകളില്ല. 2020 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ അടുത്ത എവേ ടെസ്റ്റ് പരമ്പര.

Story first published: Tuesday, November 26, 2019, 14:28 [IST]
Other articles published on Nov 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X