വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിച്ചുതകര്‍ത്ത് സര്‍ഫ്രാസും മാലിക്കും; സ്‌കോട്ട്‌ലന്‍ഡിനെതിരേ പാകിസ്താന് തകര്‍പ്പന്‍ ജയം

എഡിന്‍ബര്‍ഗ്: ഇംഗ്ലണ്ടിനു പിന്നാലെ പാകിസ്താനെയും അട്ടിമറിയില്‍ വീഴ്ത്താമെന്ന് മോഹിച്ച സ്‌കോട്ടിഷ് പടയ്ക്ക് തിരിച്ചടി. ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്ദമും വെറ്ററന്‍ താരം ശുഐബ് മാലിക്കും അടിച്ചുതകര്‍ത്തപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ പാകിസ്താന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 48 റണ്‍സിനാണ് അട്ടിമറിവീരന്‍മാരായ സ്‌കോട്ട്‌ലന്‍ഡിനെ പാകിസ്താന്‍ തകര്‍ത്തത്.

sarfraz

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. പുറത്താവാതെ 49 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 27 പന്തില്‍ അഞ്ച് സിക്‌സര്‍ സഹിതം ശുഐബ് മാലിക്ക് 53 റണ്‍സെടുത്തു. സ്‌കോട്ട്‌ലന്‍ഡിനു വേണ്ടി അലസ്ഡയര്‍ ഇവാന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടിയില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 156 റണ്‍സെടുക്കാനെ സ്‌കോട്ട്‌ലന്‍ഡിന് സാധിച്ചുള്ളൂ. മിഖായേല്‍ ലീസ്‌ക്ക് (38*), ക്യാപ്റ്റന്‍ കെയ്ല്‍ കോട്‌സര്‍ (31) എന്നിവരാണ് ആതിഥേയരുടെ പ്രധാന സ്‌കോറര്‍മാര്‍. 24 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ലീസ്‌ക്കിന്റെ ഇന്നിങ്‌സ്. 18 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു സ്‌കോട്ടിഷ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പാകിസ്താനു വേണ്ടി ഷദാബ് ഖാന്‍, ഹസന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. മുഹമ്മദ് നവാസിനുംം മുഹമ്മദ് ആമിറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ പാകിസ്താന്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയു അവസാനത്തെയും മല്‍സരം ഇന്ന് അരങ്ങേറും.

Story first published: Wednesday, June 13, 2018, 11:13 [IST]
Other articles published on Jun 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X