വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ബംഗ്ലാ കടുവകള്‍ക്കു പിഴച്ചു, റണ്‍ചേസില്‍ ലങ്കയ്ക്കു തകര്‍പ്പന്‍ ജയം

അഞ്ചു വിക്കറ്റിനാണ് ലങ്കയുടെ വിജയം

1

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പിലെ മരണഗ്രൂപ്പായ ഒന്നിലെ ആദ്യ റൗണ്ടിലെ അവസാന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്കു ഗംഭീര വിജയം. മറ്റൊരു ഏഷ്യന്‍ ടീമായ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിനാണ് ലങ്ക കെട്ടുകെട്ടിച്ചത്. ഹൈ സ്‌കോറിങ് റണ്‍ചേസില്‍ ബംഗ്ലാ കടുവകളെ ലങ്ക നിസ്സഹായരാക്കുകയായിരുന്നു. ചില ക്യാച്ചുകള്‍ ബംഗ്ലാദേശ് നഷ്ടപ്പെടുത്തിയതും ലങ്കയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കി.

172 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു മുന്നില്‍ ബംഗ്ലാദേശ് വച്ചത്. നാലാമത്തെ ബോളില്‍ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ലങ്ക പതറിയില്ല. ചരിത് അസലന്‍ക (80*), ഭാനുക രാജപക്ഷ (53) എന്നിവരുടെ ഫിഫ്റ്റികള്‍ ലങ്കയെ ലക്ഷ്യത്തിലെത്തിച്ചു. 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക വിജയം കാണുകയായിരുന്നു. അസലന്‍ക, രാജപക്ഷ എന്നിവരെക്കൂടാതെ ഓപ്പണര്‍ പതും നിസങ്കയാണ് (24) ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. കുശാല്‍ പെരേര (1), അവിഷ്‌ക ഫെര്‍ണാണ്ടോ (0), വനിന്ദു ഹസരംഗ (6) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.

49 ബോളില്‍ അഞ്ചു വീതം ബൗണ്ടരികളും സിക്സറുമടക്കമാണ് പുറത്താവാതെ 80 റണ്‍സുമായി അസലന്‍ക ലങ്കയുടെ ഹീറോയായി മാറിയത്. രാജപക്ഷയാവട്ടെ വെറും 31 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 53 റണ്‍സ് നേടിയത്. ബംഗ്ലാദേശിനായി ഷാക്വിബുല്‍ ഹസനും നസും അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. മുഹമ്മദ് സെയ്ഫുദ്ദീന് ഒരു വിക്കറ്റ് ലഭിച്ചു.

2

രണ്ടു റണ്‍സിന് ഒരു വികറ്റെന്ന നിലയില്‍ ലങ്ക പതറിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 71 റണ്‍സെടുത്ത നിസ്സങ്ക-അസലെന്‍ക ജോടി ലങ്കയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഷാക്വിബെറിഞ്ഞ ഒമ്പതാമത്തെ ഓവര്‍ കളി മാറ്റിമറിച്ചു. നിസങ്ക, ഫെര്‍ണാണ്ടോ എന്നിവര്‍ ഈ ഓവറില്‍ പുറത്തായി. ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂടി ചേര്‍ക്കവെ ഹസരംഗയും പുറത്തായതോടെ ലങ്ക നാലിന് 79 റണ്‍സിലേക്കു വീണു. തുടര്‍ന്നായിരുന്നു മല്‍സരം ബംഗ്ലാദേശില്‍ നിന്നും തട്ടിയെടുത്ത കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ അസലെന്‍ക- രാജപക്ഷ സഖ്യം 86 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടുമായി ലങ്കന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഇതിനിടെ രണ്ടു തവണയാണ് ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് ക്യാച്ചുകള്‍ കൈവിട്ടത്. ബംഗ്ലാദേശിന്റെ തോല്‍വിക്കു പ്രധാന കാരണവും ഇതു തന്നെയായിരുന്നു.

നേരത്തേ ഓപ്പണര്‍ മുഹമ്മദ് നയീം (62), മുഷ്ഫിഖുര്‍ റഹീം (57*) എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ബംഗ്ലാദേശിനെ നാലു വിക്കറ്റിന് 171 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. നയീം 52 ബോളില്‍ ആറു ബൗണ്ടറികളടിച്ചപ്പോള്‍ മുഷ്ഫിഖുര്‍ വെറും 37 ബോളിലാണ് പുറത്താവാതെ 57 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ലിറ്റണ്‍ ദാസ് (16), ഷാക്വിബുല്‍ ഹസന്‍ (10), അഫീഫ് ഹൊസെയ്ന്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മുഷ്ഫിഖുറിനൊപ്പം 10 റണ്‍സോടെ നായകന്‍ മഹമ്മുദുള്ള പുറത്താവാതെ നിന്നു.

പ്ലെയിങ് ഇലവന്‍

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, ലഹിരു കുമാര.

ബംഗ്ലാദേശ്- മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, ഷാക്വിബുല്‍ ഹസന്‍, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), അഫീഫ് ഹൊസെയ്ന്‍, മഹമ്മുദുള്ള (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് സയ്ഫുദ്ദീന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Sunday, October 24, 2021, 19:49 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X