വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അതു നോ ബോള്‍! അംപയര്‍ ഉറങ്ങുകയാണോ?- രാഹുലിന്റെ പുറത്താവലിനെതിരേ ഫാന്‍സ്

ബൗള്‍ഡായാണ് രാഹുല്‍ മടങ്ങിയത്

1

ദുബായ്: ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ പുറത്താവലിനെക്കുറിച്ച് സോഷ്യല്‍ മീഡിയകൡല്‍ പ്രതിഷേധം കത്തുകയാണ്. എട്ടു ബോളില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ഷഹീന്‍ അഫ്രീഡിയുടെ ബോളില്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ഇതു നോ ബോളായിരുന്നുവെന്നാണ് ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നത്. ബൗള്‍ ചെയ്യുമ്പോള്‍ ഷഹീന്‍ ഓവര്‍ സ്‌റ്റെപ്പ് ചെയ്തിരുന്നതായി തുറന്നുകാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളോടൊപ്പമാണ് അംപയര്‍ക്കെതിരേ വിമര്‍ശനങ്ങളുയരുന്നത്.

രൂക്ഷമായ ഭാഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍ അംപയര്‍ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. എന്താണ് ആരും ഇതേക്കുറിച്ച് സംസാരിക്കാത്തത്? ഇതു ബോളാണ് എന്നായിരുന്നു ഷഹീന്‍ ബോള്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. രാഹുലിന്റെ വിക്കറ്റ് നോ ബോളില്‍ നിന്നായിരുന്നുവെന്നായിരുന്നു സ്‌ക്രീന്‍ ഷോട്ട് തെളിവായി ചൂണ്ടിക്കാട്ടി മറ്റൊരു യൂസറുടെ വിമര്‍ശനം.

2

ബിസിസിഐ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിരാട് കോലി, ഐസിസി എന്നിവരെയെല്ലാം ടാഗ് ചെയ്തായിരുന്നു മറ്റൊരു യൂസറുടെ പ്രതിഷേധം. കെഎല്‍ രാഹുലിനെതിരേ നോ ബോളില്‍ ഔട്ട് നല്‍കിയിരിക്കുകയാണെന്നും യൂസര്‍ കുറിച്ചു. ഇതു നോ ബോളോ, നിയമപരമായ ബോളെയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. നോ ബോളാണിത്, അംപര്‍ ഉറങ്ങുകയാണോയെന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം. ഇത് എങ്ങനെ നോ ബോള്‍ അല്ലാതിരിക്കുമെന്നാണ് ഒരു യൂസര്‍ ചോദിച്ചത്. എന്താണ് സംഭവിക്കുന്നത് ഐസിസി? നോ ബോളാണെന്നു ഇതു വ്യക്തമായി കാണിച്ചു തരുന്നുവെന്നായിരുന്നു ഒരു ട്വീറ്റ്.

പാകിസ്താന് 152 റണ്‍സ് വിജയലക്ഷ്യം

152 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന് ഇന്ത്യ നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (57) ഇന്നിങ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് (39) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാലും 15 റണ്‍സ് പോലും തികച്ചില്ല.

പാകിസ്താന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയാണ് ഇന്ത്യയെ തകര്‍ത്തത്. നാലോവറില്‍ 31 റണ്‍സിന് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ഹസന്‍ അലി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Story first published: Sunday, October 24, 2021, 22:36 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X