വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഷമിയും ചഹറുമല്ല, ബുംറയ്ക്കു പകരം ഉമ്രാന്‍ കളിക്കണം! മൂന്ന് കാരണങ്ങള്‍

പരിക്കേറ്റ് ബുംറ പിന്‍മാറിയിരിക്കുകയാണ്

ടി20 ലോകകപ്പില്‍ ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇത്തവണ ഇന്ത്യന്‍ ടീം കിരീടം തേടിയിറങ്ങുന്നത്. പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കു കാരണം അദ്ദേഹം ലോകകപ്പില്‍ നിന്നും പിന്‍മാറിയതോടെ ഇന്ത്യന്‍ ടീം ആശങ്കയിലായിരിക്കുകയാണ്. ബുംറയ്ക്കു പകരം ആര് എന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. ബുംറയ്ക്കു ഏറ്റവും അനുയോജ്യനായ പകരക്കാരനെ കണ്ടെത്തുകയെന്നത് അസാധ്യമാണ്. എങ്കിലും അദ്ദേഹത്തിന്റെ അഭാവം ഒരുപരിധി വരെ നികത്താന്‍ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളറെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ.

Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാംAlso Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

ബുംറയുടെ പകരക്കാരന്‍

ബുംറയുടെ പകരക്കാരന്‍

നിലവില്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ പേരുകളാണ് ബുംറയുടെ പകരക്കാരായി ഉയര്‍ന്നു കേള്‍ക്കുന്നത്. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം മാത്രമേ പകരക്കാരനെ തീരുമാനിക്കൂയെന്നാണ് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരിക്കുന്നത്. ബുംറയ്ക്കു പകരം യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തണം. ഇതിനുള്ള മൂന്നു കാരണങ്ങള്‍ പരിശോധിക്കാം.

ഇന്ത്യക്കു അതിവേഗ പേസറില്ല

ഇന്ത്യക്കു അതിവേഗ പേസറില്ല

ലോകകപ്പ് സംഘത്തില്‍ ഒരു അതിവേഗ ഫാസ്റ്റ് ബൗളറില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പോരായ്മ തന്നെയാണ്. എന്നാല്‍ ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കുകയാണെങ്കില്‍ ഈ കുറവ് പരിഹരിക്കാന്‍ ഇന്ത്യക്കു സാധിക്കും. സ്ഥിരമായി 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കുള്ള താരമാണ് ഉമ്രാന്‍. കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അഞ്ചു ബോളുകളില്‍ മൂന്നും ഉമ്രാന്റെ പേരിലായിരുന്നു. 157 കിമി, 155.6 കിമി, 154.8 കിമി എന്നിങ്ങനെയായിരുന്നു ഇവയുടെ വേഗത.

140 കിമിക്കു മുകളില്‍ സാധിക്കില്ല

140 കിമിക്കു മുകളില്‍ സാധിക്കില്ല

നിലവില്‍ ലോകകപ്പ് സംഘത്തിലുള്ള ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരൊന്നും സ്ഥിരമായി 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളര്‍മാരല്ല. അതിനാല്‍ തന്നെ ഉമ്രാന്‍ മാലിക്കിനു ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുളില്‍ ടീമിന്റെ തുറുപ്പുചീട്ടാവാന്‍ സാധിക്കും. ബൗളിങില്‍ ഇന്ത്യക്കു വൈവിധ്യം ആവശ്യമാണ്. ഭുവി പവര്‍പ്ലേയില്‍ ബെസ്റ്റാണെങ്കില്‍ അര്‍ഷ്ദീപും ഹര്‍ഷലും ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയുന്നവരാണ്. ഇവര്‍ക്കൊപ്പം ഉമ്രാന്‍ കൂടി വന്നാല്‍ വേഗതയുള്ള ഒരു ബൗളറെക്കൂടി ഇന്ത്യക്കു ലഭിക്കും.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

മധ്യ ഓവറുകളില്‍ ഭീഷണിയാവും

മധ്യ ഓവറുകളില്‍ ഭീഷണിയാവും

മധ്യ ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ബാറ്റര്‍മാരെ തന്റെ വേഗത കൊണ്ടു വിറപ്പിക്കാന്‍ ഉമ്രാന്‍ മാലിക്കിനു കഴിയും. മാത്രമല്ല എതിര്‍ ടീമിന്റെ ഇന്നിങ്‌സിന്റെ വേഗത കുറയ്ക്കാനും ഉമ്രാനെ ഉപയോഗിക്കാന്‍ ഇന്ത്യക്കു കഴിയും. അര്‍ഷ്ദീപ് സിങോ, ഭുവനേശ്വര്‍ കുമാറോ മധ്യ ഓവറുകളില്‍ അധികം ബൗള്‍ ചെയ്യുന്നവരല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഉമ്രാന്‍ 22 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനു ലഭിച്ചത് 19 വിക്കറ്റുകളായിരുന്നു.
വളരെ അഗ്രസീവായി, ഒപ്പം വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഉമ്രാനെപ്പോലെയൊരു ബൗളറുടെ അഭാവം ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ പ്രകടമാണ്. അതുകൊണ്ടു തന്നെ താരം തീര്‍ച്ചയായും ലോകകപ്പ് സംഘത്തില്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്യുന്നു.

Also Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല

എതിര്‍ ടീമുകള്‍ക്കു ധാരണ കുറവ്

എതിര്‍ ടീമുകള്‍ക്കു ധാരണ കുറവ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങള്‍ കളിച്ചിട്ടില്ലാത്ത താരമാണ് ഉമ്രാന്‍ മാലിക്ക്. അതുകൊണ്ടു തന്നെ മറ്റു ടീമുകള്‍ക്കു അദ്ദേഹത്തെക്കുറിച്ച് ധാരണയും കുറവാണ്. ഇന്ത്യയുടെ മറ്റു ബൗളര്‍മാര്‍ക്കെതിരേയെല്ലാം കൃത്യമായ പ്ലാനോടെയായിരിക്കും മറ്റു ടീമുകളെത്തുക. അവരുടെ കരുത്തും പോരായ്മകളും എതിര്‍ ടീമുകള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ടാവും.
പക്ഷെ ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ ടീമിലുണ്ടെങ്കില്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. കാരണം ഉമ്രാനെക്കുറിച്ച് എതിര്‍ ടീമുകള്‍ക്കു വലിയ ധാരണയില്ല. അതിനാല്‍ തന്നെ ബുംറയ്ക്കു പകരം ഉമ്രാനെ കളിപ്പിക്കുകയാണെങ്കില്‍ മറ്റു ടീമുകളുടെ പ്ലാനിങ് പൊളിച്ചടുക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്യും.

Story first published: Wednesday, October 5, 2022, 13:33 [IST]
Other articles published on Oct 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X