വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: അന്നു സച്ചിനും ഗാംഗുലിയും അതേറ്റെടുത്തു, ഇന്ന് ഹാര്‍ദിക്കും ചെയ്യണമെന്ന് കപില്‍

ലോകകപ്പില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യാനിടയില്ല

1

ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവ് അഭിപ്രായപ്പെട്ടു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാര്‍ദിക് ഇപ്പോള്‍ ബൗളിങില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അദ്ദേഹം ഒരോവര്‍ പോലും കളിച്ചിരുന്നില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടായിരുന്നു ഹാര്‍ദിക് മുംബൈയ്ക്കു വേണ്ടി ഇറങ്ങിയത്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യ തിളങ്കളാഴ്ച ഇംഗ്ലണ്ടുമായി സന്നാഹ മല്‍സരം കളിച്ചിരുന്നും. ഇതിലും ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തില്ല.

ഒരു ഓള്‍റൗണ്ടര്‍ ഏതു ടീമിലും വലിയ വ്യത്യാസമുണ്ടാക്കുന്നയാളാണ്. ഹാര്‍ദിക് ബൗള്‍ ചെയ്യില്ലായെന്നത് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെ ബാധിക്കില്ല, പക്ഷെ ഓപ്ഷനുകളുടെ കാര്യത്തില്‍ അത് വിരാട് കോലിയെ സംബന്ധിച്ച് വ്യത്യാസമുണ്ടാക്കും. ഒരു ഓള്‍റൗണ്ടറെ ബാറ്റിങിലും ബൗളിങിലും ലഭിക്കുകയാണെങ്കില്‍ അത് ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യാനുള്ള ക്യാപ്റ്റന്റെ സാധ്യതകളാണ് വര്‍ധിപ്പിക്കുന്നത്. കളിക്കിടെ ഉപയോഗിക്കാവുന്ന ഒരു എക്‌സ്ട്രാ ഓപ്ഷന്‍ കൂടിയാണ് ഇതിലൂടെ ക്യാപ്റ്റനു ലഭിക്കുന്നതെന്നും കപില്‍ നിരീക്ഷിച്ചു.

2

സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും നേരത്തേ ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നപ്പോള്‍ ഇരുവരും നാലോവറില്‍ രണ്ടോവര്‍ വീതമെങ്കിലും ബൗള്‍ ചെയ്തിരുന്നു. ടീമിലെ ഏതെങ്കിലുമൊരു ബൗളര്‍ പ്രഹരിക്കപ്പെടുകയാണെങ്കില്‍ അയാളെ മാറ്റി ക്യാപ്റ്റന് പരിഗണിക്കാവുന്ന എക്‌സ്ട്രാ ഓപ്ഷന്‍ കൂടിയായിരുന്നു ഇരുവരും. ഇതു ക്യാപ്റ്റന്റെ ജോലി കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. ഹാര്‍ദിക് ലോകകപ്പില്‍ രണ്ടോവര്‍ ബൗള്‍ ചെയ്താല്‍ പോലും ഇന്ത്യക്ക് അതു കൂടുതല്‍ ബാലന്‍സ് നല്‍കുമെന്നും കപില്‍ വിലയിരുത്തി.

നെറ്റ്‌സില്‍ 40-50 ബോളുകളെറിയാന്‍ കഴിഞ്ഞാല്‍ അത് ഏതൊരു താരത്തിനും മല്‍സരത്തില്‍ ബൗള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കും. അല്ലാത്തപക്ഷം പൂര്‍ണമായി ടീമിനു വേണ്ടി സമര്‍പ്പിക്കുകയെന്നത് ബുദ്ധിമുട്ടാണ്. നെറ്റ്‌സില്‍ നിങ്ങള്‍ പരിശീലനം നടത്തിയില്ലെങ്കില്‍ ബൗള്‍ ചെയ്യാനുള്ള ആത്മവിശ്വാസവും നിങ്ങള്‍ക്കു ലഭിക്കില്ല. ഏതു തരത്തിലുള്ള പരിക്കും ഒരു കളിക്കാരന്റെ കഴിവിനെ ബാധിക്കുമെന്നും കപില്‍ അഭിപ്രായപ്പെട്ടു. ഹാര്‍ദിക്കിലേക്കു വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിലെ പ്രതിഭകളുടെ സാന്നിധ്യം വിലയിരുത്തുമ്പോള്‍ ബൗള്‍ ചെയ്തില്ലെങ്കിലും കാര്യമായി ബാധിക്കില്ല. എന്നാല്‍ ചുരുങ്ങിയത് രണ്ടോവറെങ്കിലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നെങ്കില്‍ അത് വിരാട് കോലിയെ സംബന്ധിച്ച് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുമായിരുന്നുവെന്നും കപില്‍ പറഞ്ഞു.

3

രണ്ടാം ലോകകിരീടം തേടിയാണ് ഇന്ത്യ ഇത്തവണയിറങ്ങുക. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളാണ് ഇന്ത്യ. അതിനു ശേഷം ലോകകപ്പുയര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും യുഎഇയില്‍ എത്തിയിരിക്കുന്നത്. ടി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ ലോകകപ്പ് കൂടിയാണിത്. ലോകകപ്പിനു ശേഷം നായകസ്ഥാനമൊഴിയുമെന്നു അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല കോച്ച് രവി ശാസ്ത്രിക്കും ഇതു വിടവാങ്ങല്‍ ലോകകപ്പാണ്. ടൂര്‍ണമെന്റിനു ശേഷം ടീമുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയാണ്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഗ്ലാമര്‍ പോരാട്ടം. സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ആദ്യ മല്‍സരം കൂടിയാണിത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Tuesday, October 19, 2021, 18:04 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X