വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹാട്രിക് ജയത്തോടെ സ്‌കോട്ട്‌ലാന്‍ഡ് സൂപ്പര്‍ 12ല്‍, ബംഗ്ലാദേശുമെത്തി

84 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം

1

അല്‍ അമെറാത്ത് (ഒമാന്‍): മുന്‍ ചാംപ്യന്മാരായ ശ്രീലങ്കയ്ക്കു പിന്നാലെ ഏഷ്യയില്‍ നിന്നുള്ള മറ്റൊരു മുന്‍നിര ടീമായ ബംഗ്ലാദേശും ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടി. സ്‌കോട്ട്‌ലാന്‍ഡാണ് സൂപ്പര്‍ 12ല്‍ കടന്ന മൂന്നാമത്തെ ടീം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സ്‌കോട്ടിഷ് ടീം ഗ്രൂപ്പ് ബി ജേതാക്കളായപ്പോള്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം റണ്ണറപ്പായി. ഒമാന്‍, പപ്പുവ ന്യു ഗ്വിനി ടീമുകള്‍ പുറത്താവുകയും ചെയ്തു.

സൂപ്പര്‍ 12ലെ മരണഗ്രൂപ്പിലാണ് ബംഗ്ലാദേശ് എത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. അവസാന ടീം ആരാവുമെന്നു വെള്ളിയാഴ്ചത്തെ യോഗ്യതാ റൗണ്ട് കൂടി കഴിയുന്നതോടെ വ്യക്തമാവും. സ്‌കോട്ട്‌ലാന്‍ഡാവട്ടെ സൂപ്പര്‍ 12ല്‍ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലേക്കു യോഗ്യത നേടി. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റുള്ളവര്‍. ആറാമത്തെ ടീമിനെ വെള്ളിയാഴ്ച അറിയാം.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പപ്പുവ ന്യു ഗ്വിനിയെ 84 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് ബംഗ്ലാ കടുവകള്‍ സൂപ്പര്‍ 12ല്‍ കടന്നത്. ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനോടു അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഒമാന്‍, പപ്പുവ ന്യു ഗ്വിനി എന്നിവര്‍ക്കെതിരേ മികച്ച ജയവുമായി ബംഗ്ലാദേശ് സൂപ്പര്‍ 12ല്‍ കടന്നിരിക്കുന്നത്.

2

പിഎന്‍ജിക്കെതിരേ ടോസിനു ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹമ്മുദുള്ള ബാറ്റിങ് തിരഞ്ഞെടുക്കുകായിരുന്നു. ഏഴു വിക്കറ്റിന് 181 റണ്‍സെന്ന മികച്ച ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ പിഎന്‍ജി ഒരിക്കല്‍പ്പോലും റണ്‍ചേസില്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 97 റണ്‍സിന് അവര്‍ പുറത്തായി. വാലറ്റത്ത് വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോറിഗയുടെ (46*) ഇന്നിങ്‌സാണ് പിഎന്‍ജിയുടെ നാണക്കേട് അല്‍പ്പമെങ്കിലും കുറച്ചത്. 34 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചാഡ് സോപ്പറാണ് (11) രണ്ടക്കം കടന്ന മറ്റൊരാള്‍. നാലു വിക്കറ്റെടുത്ത ഷാക്വിബുല്‍ ഹസനാണ് പിഎന്‍ജിയുടെ കഥ കഴിച്ചത്. നാലോറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. മുഹമ്മദ് സൈഫുദ്ദീനും ടസ്‌കിന്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ നായകന്റെ കളി കെട്ടഴിച്ച മഹമ്മുദുള്ള 50 റണ്‍സോടെ ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായി മാറി. 28 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഷാക്വിബ് 46 റണ്‍സെടുത്തു. 37 ബോളില്‍ മൂന്നു സിക്‌സറടക്കമാണിത്. ലിറ്റണ്‍ ദാസ് (29), അഫീഫ് ഹൊസയ്ന്‍ (21), സെയ്ഫുദ്ദീന്‍ (19*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് തന്നെ മുഹമ്മദ് നയീം പുറത്തായിരുന്നു. രണ്ടാം വിക്കറ്റില്‍ ദാസ്-ഷാക്വിബ് ജോടി 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അവരെ കളിയിലേക്കു തിരിച്ചു കൊണ്ടുവരികയായിരുന്നു.

അതേസമയം, ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഒമാനെ എട്ടു വിക്കറ്റിനു സ്‌കോട്ടിഷ് ടീം തുരത്തുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഒമാനെ സ്‌കോട്ട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ 122 റണ്‍സിനു പുറത്തായി. അക്വിബ് ഇല്യാസ് (37), ക്യാപ്റ്റന്‍ സീഷാന്‍ മഖ്‌സൂദ് (34), മുഹമ്മദ് നദീം (25) എന്നിവരൊഴികെ മറ്റാരും ഒമാന്‍ നിരയില്‍ രണ്ടക്കം കടന്നില്ല. സ്‌കോട്ട്‌ലാന്‍ഡിനായി ജോഷ് ഡേവി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ സഫ്യാന്‍ ഷരിഫും മൈക്കല്‍ ലീക്ക് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

റണ്‍ചേസില്‍ സ്‌കോട്ട്‌ലാന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തി. മൂന്നോവറുകളും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെയായിരുന്നു സ്‌കോട്ട്‌ലാന്‍ഡിന്റെ വിജയം. ക്യാപ്റ്റന്‍ കൈല്‍ കോട്‌സര്‍ 41 റണ്‍സ് നേടി. 28 ബോളില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ജോര്‍ജ് മ്യുന്‍സെയാണ് (20) പുറത്തായ മറ്റൊരു താരം. റിച്ചി ബെറിങ്ടണ്‍ (31*), മാത്യു ക്രോസ് (26*) എന്നിവര്‍ ചേര്‍ന്ന് സ്‌കോട്ടിഷ് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

Story first published: Thursday, October 21, 2021, 22:50 [IST]
Other articles published on Oct 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X