വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണറും മാക്‌സ്‌വെല്ലും കൊടുങ്കാറ്റായി; ശ്രീലങ്കയെ നാണംകെടുത്തി ഓസീസ്

അഡലെയ്ഡ്: ട്വന്റി20 ടീമിലേക്കുള്ള തിരിച്ചുവരവ് ഡേവിഡ് വാര്‍ണര്‍ (100*) സെഞ്ച്വറിയോടെ ആഘോഷിച്ച മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം. 134 റണ്‍സിനാണ് ആതിഥേയരായ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് ലഭിച്ച് ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗയുടെ തിരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് ഓസീസ് പുറത്തെടുത്തത്. തുടക്കം മുതല്‍ ആരോണ്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് തല്ലിക്കര്‍ത്തു. 36 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സുമടക്കം 64 റണ്‍സുമായി ഫിഞ്ച് മടങ്ങുമ്പോള്‍ 10.5 ഓവറില്‍ 122 എന്ന മികച്ച സ്‌കോറിലേക്ക് ഓസീസ് എത്തിയിരുന്നു. മൂന്നാമനായെത്തിയ മാക്‌സ്്‌വെല്ലും ആഞ്ഞടിച്ചതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്‍സുയര്‍ന്നു. 28 പന്തില്‍ ഏഴ് ഫോറും മൂന്ന് സ,ിക്‌സുമടക്കം 62 റണ്‍സാണ് മാക്‌സ്്‌വെല്‍ നേടിയത്. ഒരുവശത്ത് വെടിക്കെട്ട് തുടര്‍ന്ന് വാര്‍ണര്‍ 56 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ നിന്നത്. ആഷ്ടണ്‍ ടെര്‍ണറും (1) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി സണ്ടകനും ഷണകയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.കസുന്‍ രജിത് നാലോവറില്‍ 75 റണ്‍സാണ് വിട്ടുകൊടുത്തത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഇവര്‍ താരങ്ങള്‍; കൈയടിക്കേണ്ട പ്രകടനങ്ങള്‍ ഇതാവിജയ് ഹസാരെ ട്രോഫിയില്‍ ഇവര്‍ താരങ്ങള്‍; കൈയടിക്കേണ്ട പ്രകടനങ്ങള്‍ ഇതാ

australiavssrilanka

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. 17 റണ്‍സെടുത്ത ധസുന്‍ ഷണകയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.കുശാല്‍ പെരേര (16),ലസിത് മലിംഗ (13),ഓഷാഡോ ഫെര്‍ണാണ്ടോ (13) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ധനുഷ്‌ക ഗുണതിലക (11),കുശാല്‍ മെന്‍ഡിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി.ഓസീസിനുവേണ്ടി ആദം സാംബ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.ആഷ്ടണ്‍ അഗര്‍ ഒരു വിക്കറ്റും നേടി.പാകിസ്താനെ അവരുടെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്‌തെത്തിയ ശേഷമാണ് ലങ്കയുടെ നാണം കെട്ട തോല്‍വി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

Story first published: Sunday, October 27, 2019, 13:12 [IST]
Other articles published on Oct 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X