വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സന്നാഹം- തുടരെ രണ്ടു വിക്കറ്റ്, പാകിസ്താനെതിരേ ടീമില്‍ സ്ഥാനമുറപ്പിച്ച് അശ്വിന്‍

ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്

1

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മല്‍സരത്തിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ കന്നിയങ്കത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. വിരാട് കോലിക്കു പകരം ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ കളിയിലെ രണ്ടാമത്തെ ഓവര്‍ തന്നെ അശ്വിനെ ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയും ചെയ്തു.

ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. അടുത്തടുത്ത ബോളുകളിലായിരുന്നു ഇത്. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചായിരുന്നു. റണ്ണൊന്നും ലഭിച്ചില്ല. തൊട്ടുത്ത ബോളില്‍ ഫിഞ്ച് സിംഗിളെടുത്തു. മൂന്നാമത്തെ ബോൡ ഡേവിഡ് വാര്‍ണറും നാലാമത്തെ ബോളില്‍ ഫിഞ്ചും സിംഗിള്‍ നേടി. അഞ്ചാമത്തെ ബോളില്‍ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച വാര്‍ണര്‍ക്കു പിഴച്ചു. ബോള്‍ നേരെ പാഡിലാണ് പതിച്ചത്. അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ഡിആര്‍എസ് ഇല്ലാത്തതിനാല്‍ വാര്‍ണര്‍ക്കു മടങ്ങുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഏഴു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. തുടര്‍ന്നു ക്രീസിലെത്തിയത് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷായിരുന്നു. 30ാം പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ മാര്‍ഷിനെ പക്ഷെ അശ്വിന്‍ സെക്കന്റുകള്‍ മാത്രമേ ക്രീസില്‍ നിര്‍ത്തിയുള്ളൂ. ഷോട്ടിനു ശ്രമിച്ച മാര്‍ഷിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ സ്ലിപ്പില്‍ നായകന്‍ രോഹിത്തിന്റെ കൈകകളില്‍ കുരുങ്ങി.

മല്‍സരത്തില്‍ രണ്ടോവര്‍ മാത്രമേ രോഹിത്തിനെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിച്ചുള്ളൂ. എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. നേരത്തേ ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ സന്നാഹത്തില്‍ അശ്വിന്‍ നന്നായി ബൗള്‍ ചെയ്തിരുന്നെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. അന്നു നാലോവറില്‍ 23 റണ്‍ല് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തിരുന്നുള്ളൂ. ഇന്ത്യയുടെ മറ്റു ബൗളര്‍മാരെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ പിശുക്ക് കാണിച്ചത് അശ്വിനായിരുന്നു. എങ്കിലും വിക്കറ്റ് ലഭിക്കാതിരുന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ കുറവാണ് ഓസ്‌ട്രേലിയക്കെതിരേ അശ്വിന്‍ തീര്‍ത്തിരിക്കുന്നത്.

ഈ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയും ചെയ്തു. ടോസിനു ശേഷം ബാറ്റ് ചെയ്ത ഓസീസിന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സാണ് നേടാനായത്. സ്റ്റീവ് സ്മിത്ത് (57), മാര്‍ക്കസ് സ്റ്റോയ്‌നിസ് (41*), ഗ്ലെന്‍ മാക്‌സ്വെല്‍ (37) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ 17.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ 60 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. കെഎല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരും തിളങ്ങി.

Photo credit

Story first published: Wednesday, October 20, 2021, 19:19 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X