For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ്‍ 90, റെയ്‌ന 104: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര!

By Muralidharan

ബെംഗളൂരു: ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സഞ്ജു സാംസന്റെയും സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ എ ടീമിന് ബംഗ്ലാദേശിനെതിരെ പരമ്പര ജയം. അവസാന ഏകദിനത്തില്‍ ബംഗ്ലദേശ് എ ടീമിനെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയന്‍ പരമ്പര പിടിച്ചത്. നേരത്തെ ഒന്നാം ഏകദിനം ഇന്ത്യയും രണ്ടാം ഏകദിനം ബംഗ്ലാദേശും ജയിച്ചിരുന്നു.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ ടീം 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് വരെയേ എത്തിയുള്ളൂ. മഴയെത്തുടര്‍ന്ന് ആദ്യം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 46 ഓവറില്‍ 290 റണ്‍സായി മാറ്റിയിരുന്നു. 90 റണ്‍സിന്റെ ഈ പ്രകടനം മാത്രമല്ല, ആദ്യ ഏകദിനത്തിലും സഞ്ജു അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു.

സഞ്ജുവിന്റെ മറുപടി ഇങ്ങനെ

സഞ്ജുവിന്റെ മറുപടി ഇങ്ങനെ

99 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സറുമടക്കമാണ് സഞ്ജു 90 റണ്‍സെടുത്തത്. പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന - ട്വന്റി 20 ടീമുകളില്‍ സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

റെയ്‌ന മാന്‍ ഓഫ് ദ മാച്ച്

റെയ്‌ന മാന്‍ ഓഫ് ദ മാച്ച്

94 പന്തില്‍നിന്നും ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് റെയ്‌നയുടെ 104. മാന്‍ ഓഫ് ദ മാച്ചും റെയ്‌ന തന്നെ.

ഉന്‍മുക്ത് ചന്ദ് തിളങ്ങി

ഉന്‍മുക്ത് ചന്ദ് തിളങ്ങി

41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഉന്മുക് ചന്ദിനൊപ്പം സഞ്ജു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.

സൗമ്യ സര്‍ക്കാര്‍ വീണു, ബംഗ്ലാദേശ് തോറ്റു

സൗമ്യ സര്‍ക്കാര്‍ വീണു, ബംഗ്ലാദേശ് തോറ്റു

രണ്ടാമത്തെ ഏകദിനത്തില്‍ സെഞ്ചുറിയോടെ ബംഗ്ലാദേശിനെ ജയിപ്പിച്ച സൗമ്യ സര്‍ക്കാരിന് 1 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബംഗ്ലാദേശിന്റെ വിജയപ്രതീക്ഷയും മങ്ങി.

Story first published: Monday, September 21, 2015, 11:33 [IST]
Other articles published on Sep 21, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+