വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിച്ചു തോറ്റിരുന്നെങ്കില്‍ ഇത്രയും വിഷമമില്ലായിരുന്നു, ഐസിസിക്ക് എതിരെ രോഷംകൊണ്ട് ബ്രോഡ്

ഇംഗ്ലണ്ട് ആരാധകര്‍ നടുക്കത്തിലാണ്. നിര്‍ഭാഗ്യം മഴയുടെ രൂപത്തില്‍ വേട്ടയാടിയപ്പോള്‍ ഇംഗ്ലീഷ് പടയുടെ ട്വന്റി-20 ലോകകപ്പ് മോഹം ചിന്നിച്ചിതറി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു പന്തുപോലും എറിയാതെയാണ് ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഗ്രൂപ്പ് 'എ'യില്‍ നാലു മത്സരവും ജയിച്ച ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തി.

നിരാകരിച്ചു

ഇന്ത്യയുമായി കളിച്ചു തോറ്റിരുന്നെങ്കില്‍ ഇത്രയും പ്രയാസമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ പറയുന്നത്. ഇതിപ്പോള്‍ ജയം വെറുതെ സമ്മാനിച്ച മട്ടിലായിപ്പോയി. മഴ കളി തടസ്സപ്പെടുത്താന്‍ സാധ്യയുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ ബുധനാഴ്ച്ച അറിയിച്ചിരുന്നു. എന്നാല്‍ സെമി മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം വേണമെന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി നിരാകരിച്ചു.

സ്റ്റുവർഡ് ബ്രോഡിന് രോഷം

പ്രവചിച്ചതുപോലെ ആദ്യ സെമി മഴയില്‍ ഒലിച്ചുപോയി. ഇംഗ്ലണ്ടിനെ നോക്കുകുത്തിയാക്കി ടീം ഇന്ത്യ ഫൈനലിലേക്ക് യോഗ്യതയും നേടി. എന്തായാലും ഐസിസിയുടെ തീരുമാനത്തിന് എതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. മഴയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും റിസര്‍വ് ദിനം അനുവദിക്കാതിരുന്ന ഐസിസിയോടാണ് രോഷം മുഴുവന്‍. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

മഴയിൽ ഒലിച്ചുപോയി

എന്തുകൊണ്ട് റിസര്‍വ് ദിനം അനുവദിച്ചില്ല? ഐസിസിയോടുള്ള ബ്രോഡിന്റെ ചോദ്യമിതാണ്. സംഭവത്തില്‍ ഐസിസിക്ക് വകതിരിവു കുറഞ്ഞുപോയെന്നും ബ്രോഡ് കുറ്റപ്പെടുത്തുന്നു. സെമി ഫൈനല്‍ മത്സരം മഴ തടസ്സപ്പെടുത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം കുറിച്ച ടീം ഫൈനലിന് യോഗ്യത നേടുമെന്നായിരുന്നു ഐസിസി മുന്നോട്ടുവെച്ച നിയമം.

ഫൈനൽ

നിര്‍ഭാഗ്യവശാല്‍ മഴ പെയ്തു. മൂന്നു മത്സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ടിനെ കാഴ്ച്ചക്കാരാക്കി ഇന്ത്യ ഫൈനലിലും കടന്നു. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ച്ച മെല്‍ബണില്‍ കാലശപ്പോര് നടക്കും. ഇതേസമയം, ഫൈനലിന് ഒരു റിസര്‍വ് ദിനം ഐസിസി മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: വനിതകളുടെ ടി20 ലോകകപ്പ്: റിസര്‍വ് ദിനം വേണോ? ഫൈനല്‍ പ്രതീക്ഷ... ഹര്‍മന്‍പ്രീത് പറയുന്നു

മഴ പെയ്താൽ

Most Read: കോലിയെ വെറുതെ വിടൂ... സച്ചിന്‍, ലാറ എന്നിവരും ഇത് നേരിട്ടു, പിന്തുണയുമായി സെവാഗ്

ഞായറാഴ്ച്ച മഴ പെയ്താല്‍ റിസര്‍വ് ദിനത്തില്‍ മത്സരം നടക്കും. ഇനി റിസര്‍വ് ദിനത്തിലും മഴ പെയ്യുകയാണെങ്കില്‍ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളെ സംയുക്ത ജേതാക്കളായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിക്കും.

Story first published: Thursday, March 5, 2020, 19:24 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X