
ഫിന്നിനെക്കൊണ്ട് തോറ്റു
5 വിക്കറ്റുകളുമായി ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഫിന്നാണ് കംഗാരുക്കളെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫിന്നിൻറെ പന്തിൽ ക്ലീൻ ബൗൾഡാകുന്നു ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്

തുടക്കം മുതല്‍ തിരിച്ചടി
145 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കം മുതല്‍ തിരിച്ചടിയേറ്റു.

വിക്കറ്റുകള്‍ ചീട്ട് പോലെ
6 റണ്‍സെടുത്ത റോജേഴ്‌സാണ് ആദ്യം പുറത്തായത്. പിന്നാലെ സ്മിത്ത് 8 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ക്ലാര്‍ക്ക് 3ഉം മിച്ചല്‍ മാര്‍ഷ് 6 ഉം റണ്‍സെടുത്ത് ഔട്ടായപ്പോള്‍ വോഗ്‌സിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.

ശ്രമിച്ചത് വാര്‍ണര്‍ മാത്രം
ഡേവിഡ് വാര്‍ണര്‍ മാത്രം ഒരറ്റത്ത് 77 റണ്‍സുമായി പിടിച്ചുനിന്നു.

ഇംഗ്ലണ്ടും കണക്ക് തന്നെ
136 റണ്‍സിന് ഓസ്‌ട്രേലിയെ ഓളൗട്ടാക്കിയെങ്കിലും ഇംഗ്ലണ്ടിനും അത്ര മെച്ചമൊന്നുമായിരുന്നില്ല കാര്യങ്ങള്‍.

മോയിന്‍ രക്ഷിച്ചു
ജോ റൂട്ടും മോയിന്‍ അലിയും അടിച്ച അര്‍ധസെഞ്ചുറികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ എടുത്തുപറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല.

ബൗളര്‍മാര്‍ മികച്ചുനിന്നു
281 റണ്‍സിനാണ് അവര്‍ ഓളൗട്ടായത്. ഹേസല്‍വുഡും ലിയോണും മൂന്ന് വീതവും സ്റ്റാര്‍കും ജോണ്‍സണും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.


Click it and Unblock the Notifications