വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടുത്ത ദശാബ്ദത്തില്‍ എന്താണ് എനിക്ക് ലഭിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യ'- സ്മിത്ത്

സിഡ്‌നി: ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായാണ് സ്റ്റീവ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ സ്മിത്ത് ഇന്ത്യക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞിടെ ഐസിസി ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുത്തത് സ്റ്റീവ് സ്മിത്തിനെയായിരുന്നു. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തില്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

'ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് താരമെന്ന പുരസ്‌കാരം വിനയത്തോടെ സ്വീകരിക്കുന്നു. എന്റെ കരിയറില്‍ ഇതുവരെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒരുപാട് തമാശകളും വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ഒരു പാട് പാഠങ്ങള്‍ പഠിച്ചു. അടുത്ത ദശാബ്ദത്തില്‍ എനിക്കായി എന്താണ് ഉള്ളതെന്ന് അറിയാന്‍ കാത്തിരിക്കാനാവുന്നില്ല'-സ്മിത്ത് പറഞ്ഞു. ഓസ്‌ട്രേലിയയുടെ നിലവിലെ ബാറ്റിങ് നട്ടെല്ലായാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്.

ഐസിസി പുരസ്‌കാരത്തിന് പരിഗണിച്ച കാലയളവില്‍ 123 ഇന്നിങ്‌സാണ് സ്റ്റീവ് സ്മിത്ത് കളിച്ചത്. 7040 റണ്‍സാണ് അദ്ദേഹം നേടിയത്. 65.8 ആണ് ശരാശരി. 26 സെഞ്ച്വറികളും 54 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോലിയേക്കാള്‍ മികവ് കാട്ടുന്നത് സ്റ്റീവ് സ്മിത്താണ്. എന്നാല്‍ ഇന്ത്യക്കെതിരായ മോശം പ്രകടനത്തോടെ സ്മിത്തിന് ടെസ്റ്റിലെ ഒന്നാം സ്ഥാനം നഷ്ടമായി. നിലവില്‍ കെയ്ന്‍ വില്യംസനാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്.

stevesmith

ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള സ്മിത്തിന് പക്ഷെ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തിളങ്ങാനായിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റ് പൂര്‍ത്തിയാവുമ്പോള്‍ 10 റണ്‍സ് മാത്രമാണ് സ്മിത്തിന്റെ സമ്പാദ്യം. 1,1*,0,8 എന്നിങ്ങനെയാണ് സ്മിത്തിന്റെ സ്‌കോര്‍. ആര്‍ അശ്വിനാണ് രണ്ട് തവണ സ്മിത്തിനെ പുറത്താക്കിയത്. മൂന്നാം ടെസ്റ്റില്‍ സ്മിത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് സ്മിത്തിനുള്ളത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഐസിസി അവാര്‍ഡിന് അര്‍ഹനായി. മികച്ച ഏകദിന താരമായത് കോലിയായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ ഇടം പിടിക്കാന്‍ കോലിക്കായി. നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോലിയെയാണ് തിരഞ്ഞെടുത്തത്. പാക് താരം ബാബര്‍ അസാമിന്റെ അഭാവമാണ് ടീമില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ടി20യിലെ മികച്ച താരമായി റാഷിദ് ഖാനെയാണ് തിരഞ്ഞെടുത്തത്.

Story first published: Friday, January 1, 2021, 9:24 [IST]
Other articles published on Jan 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X