വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസില്‍ ചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്, എന്തൊരു താരം; കഴുത്തിന് പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി

ലണ്ടന്‍: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ആഷസ് പരമ്പരയില്‍ ഗംഭീര ഫോമില്‍ തുടരുകയാണ്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത സ്മിത്ത് രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചു. സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും 92 റണ്‍സെടുത്ത് നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചാണ് മടങ്ങിയത്.

പരിക്കേറ്റ് മടങ്ങിയ സ്മിത്ത് തിരിച്ചവന്നതിനുശേഷം 12 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്താകുന്നത്. ആഷസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്മിത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി ഏഴുതവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് സ്മിത്ത് റെക്കോര്‍ഡിട്ടത്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇത്തവണ ആഷസിലെ ആദ്യ ടെസ്റ്റില്‍ 144, 142 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ സ്‌കോര്‍.

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് സ്വന്തം തട്ടകത്തില്‍ തോല്‍വി, ബംഗാള്‍ ഡല്‍ഹി മത്സരം സമനിലയില്‍പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് സ്വന്തം തട്ടകത്തില്‍ തോല്‍വി, ബംഗാള്‍ ഡല്‍ഹി മത്സരം സമനിലയില്‍

stevesmith

തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തിന് 80 റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ടാണ് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ പിച്ചില്‍ കിടന്ന സ്മിത്ത് പ്രാഥമിക പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയശേഷം 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനും കഴിഞ്ഞു. സ്മിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്മിത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.

Story first published: Sunday, August 18, 2019, 11:40 [IST]
Other articles published on Aug 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X