വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടിം പെയ്ന്‍ കളിക്കുന്നതുവരെ സ്മിത്ത് ഓസീസ് നായകനായി മടങ്ങിയെത്തില്ല- മാര്‍ക്ക് ടെയ്‌ലര്‍

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും വിലക്ക് നേരിട്ടതിന് പിന്നാലെ ഇരുവര്‍ക്കും നായകസ്ഥാനവും ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നിരുന്നു. വിലക്ക് കാലാവധി പൂര്‍ത്തിയാക്കി ഇരുവരും തിരിച്ചെത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകനായി ടിം പെയ്ന്‍ തുടരുകയാണ്. ഇന്ത്യന്‍ പരമ്പരയില്‍ ഓസീസിനെ സ്മിത്ത് നയിക്കുമെന്ന് അഭ്യൂഹം ഉയരുന്നതിനിടെ ടിം പെയ്ന്‍ കളിക്കുന്നിടത്തോളം സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍.

'ടിം പെയ്ന്‍ എത്രനാള്‍ കളിക്കുന്നുവോ അതിനനുസരിച്ചാവും സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്ന കാര്യം. പെയ്ന്‍ 37,38 വയസുവരെ കളിച്ചാല്‍ സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്ത് മടങ്ങിയെത്താന്‍ വൈകും. അടുത്ത വര്‍ഷം ടീമില്‍ നിന്ന് പുറത്താവുകയോ സ്ഥാനം ഒഴിയുകയോ ചെയ്താലും സ്മിത്തിനെ പകരക്കാരനായി നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിഴവ് സംഭവിച്ചു പോയി. അന്നത്തെ തെറ്റോര്‍ത്ത് ഇന്നും അവര്‍ ആശങ്കപ്പെടുന്നുണ്ടെന്ന് എനിക്കറിയാം'-ടെയ്‌ലര്‍ പറഞ്ഞു.

stevesmith-marktaylor

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സാന്റ്‌പേപ്പര്‍ വെച്ച് പന്ത് ചുരണ്ടിയ ഓസീസ് താരങ്ങളുടെ നടപടി വലിയ വിവാദമാണ് സൃഷ്ടിച്ചത്. നായകന്‍ സ്മിത്തിന്റെയും ഉപ നായകന്‍ ഡേവിഡ് വാര്‍ണറുടെയും അറിവോടെ നടന്ന സംഭവം ക്യാമറ ഒപ്പിയെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് അന്വേഷണത്തിന് ശേഷം വാര്‍ണറിനും സ്മിത്തും വിലക്കേര്‍പ്പെടുത്തുകയായിരുന്നു. സ്മിത്തിനെ വീണ്ടും ഓസ്‌ട്രേലിയന്‍ നായകനാക്കുന്നതിനെതിരേ മുന്‍ താരങ്ങള്‍ക്കടക്കം വിയോജിപ്പുണ്ടായിരുന്നു. മിച്ചല്‍ ജോണ്‍സണടക്കം പല പ്രമുഖ താരങ്ങളും ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ടിം പെയ്‌ന്റെ നായകനായുള്ള പ്രകടനത്തെയും ടെയ്‌ലര്‍ വിലയിരുത്തി. ' നായകനെന്ന നിലയില്‍ മികച്ച ജോലിയാണ് അവന്‍ ചെയ്യുന്നത്. തെറ്റുകള്‍ പറയാനില്ല. വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നാണ് അവന്‍ നായകസ്ഥാനം ഏറ്റെടുത്തത്. പെയ്‌നെ ക്യാപ്റ്റനാക്കിയത് അപ്രതീക്ഷിതമായിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സീനിയര്‍ താരമാണ് പെയ്ന്‍. ആ സമയത്ത് ഏറ്റവും അനുയോജ്യനായ നായകനും അവനാണ്'-ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. 2019ല്‍ ടിം പെയ്‌ന്റെ നായകത്വത്തിന് കീഴിലാണ് ഇന്ത്യയോട് പരമ്പര കൈവിട്ടത്. ഇത്തവണ അതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഓസീസ് നിര. മൂന്ന് വീതം ഏകദിനവും ടെസ്റ്റും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്.

Story first published: Tuesday, November 17, 2020, 10:56 [IST]
Other articles published on Nov 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X