വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

HappyBirthdayDhoni- ഏകദിനത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ കണക്കുകള്‍ ഇങ്ങനെ

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ജന്മദിനമാണ് ജൂലൈ 7ന്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന് ഇതിനോടകം തന്നെ ആശംസകളുമായി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ധോണിയുടെ പ്രകടനങ്ങളുടെ വീഡിയോയും ചിത്രങ്ങളും ചേര്‍ത്താണ് ആരാധകര്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നത്. ഏകദിന ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധോണി.

350 മത്സരങ്ങളില്‍ നിന്നായി 50.53 ശരാശരിയില്‍ 10733 റണ്‍സാണ് ഇതിനോടകം ധോണി കരിയറില്‍ നേടിയത്. ഏകദിനത്തിലെ രണ്ട് പ്രധാന കിരീടങ്ങളായ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ ഫിനിഷര്‍, ക്യാപ്റ്റന്‍ കൂള്‍, തല, സ്വന്തം ധോണിയുടെ ഏകദിനത്തിലെ പ്രധാന കണക്കുകള്‍ ഒന്ന് പരിശോധിക്കാം.


ടീമുകള്‍ക്കെതിരായ പ്രകടനം ഇങ്ങനെ

ടീമുകള്‍ക്കെതിരായ പ്രകടനം ഇങ്ങനെ

ധോണി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ശ്രീലങ്കയ്‌ക്കെതിരെയാണ്. 2383 റണ്‍സാണ് ധോണി ലങ്കയ്‌ക്കെതിരേ അടിച്ചെടുത്തത്.ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 റണ്‍സ് അദ്ദേഹം അടിച്ചെടുത്തതും ലങ്കയ്‌ക്കെതിരെയാണ്. ഓസ്‌ട്രേലിയക്കെതിരേ 1660,ഇംഗ്ലണ്ടിനെതിരേ 1546, പാകിസ്താനെതിരേ 1231, വെസ്്റ്റ് ഇന്‍ഡീസിനെതിരേ 1005, ന്യൂസീലന്‍ഡിനെതിരേ 940, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 830, ബംഗ്ലാദേശിനെതിരേ 569, മറ്റ് ടീമുകള്‍ക്കെതിരേ 609 റണ്‍സ് എന്നിങ്ങനെയാണ് ധോണിയുടെ ഏകദിന പ്രകടനം.

ശ്രീലങ്കയ്‌ക്കെതിരേ 64.04ആണ് ധോണിയുടെ ബാറ്റിങ് ശരാശരി. വെസ്റ്റ് ഇന്‍ഡീസ് (55.83), പാകിസ്താന്‍ (53.52) ടീമുകള്‍ക്കെതിരെയും ധോണിക്ക് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് (31.92) ഏറ്റവും കുറവ് ശരാശരി.

പ്രകടനങ്ങള്‍ വര്‍ഷത്തിലൂടെ

പ്രകടനങ്ങള്‍ വര്‍ഷത്തിലൂടെ

2007 മുതല്‍ 2009വരെയുള്ള തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഏകദിനത്തില്‍ 1000ന് മുകളില്‍ റണ്‍സ് ധോണി നേടി. പാകിസ്താനും ലങ്കയ്ക്കുമെതിരായ വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെ ടീമിലെ സ്ഥിര സാന്നിധ്യമാകാനും ധോണിക്കായി. 2009ആയിരുന്നു പ്രകടനത്തില്‍ ധോണിയുടെ മികച്ച വര്‍ഷം.70.74 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 2017ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 134 റണ്‍സാണ് ധോണിയുടെ കരിയറിലെ അവസാന ഏകദിന സെഞ്ച്വറി .2005ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ധോണി കരിയറിലെ ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് നേടിയത്. 2018 ധോണിയെ സംബന്ധിച്ച് മോശം വര്‍ഷമായിരുന്നു. ഒരു അര്‍ധ സെഞ്ച്വറിപോലും ഈ വര്‍ഷം ധോണിക്ക് നേടാനായില്ല.

ആദ്യം ബാറ്റ് ചെയ്യുമ്പോഴും പിന്തുടരുമ്പോഴുമുള്ള പ്രകടനം

ആദ്യം ബാറ്റ് ചെയ്യുമ്പോഴും പിന്തുടരുമ്പോഴുമുള്ള പ്രകടനം

റണ്‍സ് പിന്തുടരുമ്പോഴാണ് ധോണി കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാറ്. ധോണി ക്രീസില്‍ നില്‍ക്കുന്നത് എതിരാളികള്‍ക്ക് എപ്പോഴും ചങ്കിടിപ്പാണ്. കാരണം അദ്ദേഹം ഒറ്റയ്ക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്. റണ്‍സ് പിന്തുടരുമ്പോഴും ആദ്യം ബാറ്റ് ചെയ്യുമ്പോഴും കണക്കുകളില്‍ ധോണിക്ക് 50ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും റണ്‍സ് പിന്തുടരുമ്പോഴാണ് ധോണിക്ക് കൂടുതല്‍ മികവ്. അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ന്ന സ്‌കോറായി 183 പിറന്നത് ശ്രീലങ്കയുടെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ 60 ശതമാനത്തിന് മുകളില്‍ റണ്‍സും പിന്തുടരുമ്പോള്‍ നേടിയതാണ്.

ധോണിയുടെ ജന്മദിനം നാളെ; ട്രിബ്യൂട്ടുമായി ആഘോഷമാക്കി ആരാധകര്‍

ഹോം, എവേ പ്രകടനങ്ങളിലൂടെ

ഹോം, എവേ പ്രകടനങ്ങളിലൂടെ

ഇന്ത്യയിലും വിദേശ മൈതാനങ്ങളിലും ഏകദേശം ഒരേ റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ ഇന്ത്യന്‍ മൈതാനങ്ങളിലാണ് അല്‍പ്പം മികച്ച പ്രകടനമുള്ളത്. അദ്ദേഹത്തിന്റെ 10 ഏകദിന സെഞ്ച്വറിയില്‍ ഏഴും നേടിയത് ഇന്ത്യയിലാണ്. ബംഗ്ലാദേശിനെതിരേ ധാക്കയില്‍ പുറത്താവാതെ നേടിയ 101 റണ്‍സാണ് ധോണിയുടെ എവേ മൈതാനത്തെ മികച്ച പ്രകടനം.

ധോണി ഇന്ത്യന്‍ ക്യാപ്റ്റനായത് കൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങള്‍- കോലി, രോഹിത് ഏറ്റവും പ്രധാനം

വിജയത്തിലേക്ക് നയിച്ച പ്രകടനങ്ങള്‍

വിജയത്തിലേക്ക് നയിച്ച പ്രകടനങ്ങള്‍

ധോണി നേടിയ 60 ശതമാനത്തിലധികം റണ്‍സും ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഫലം കാണാതെയോ സമനിലയിലോ കലാശിച്ച മത്സരങ്ങളില്‍ 435 റണ്‍സാണ് ധോണി നേടിയത്.ധോണിയുടെ 10 സെഞ്ച്വറികളില്‍ ഏഴെണ്ണവും ടീമിന് വിജയം സമ്മാനിച്ചിരുന്നു. 2013ല്‍ മൊഹാലിയില്‍ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരേ നേടിയ 139 റണ്‍സും ലങ്കയ്‌ക്കെതിരേ 183 റണ്‍സുമെല്ലാം അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സുകളില്‍ ചിലതാണ്.

പോണ്ടിങ് ഔട്ടായത് തന്റെ മുഖം കണ്ടിട്ട്? പന്തില്‍ ശ്രദ്ധിച്ചില്ല!- ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍

നായകനായിരിക്കെയുള്ള പ്രകടനം

നായകനായിരിക്കെയുള്ള പ്രകടനം

ക്യാപ്റ്റനായിരിക്കെ കൂടുതല്‍ സ്ഥിരതയോടെ കളിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. നായകന്റെ സമ്മര്‍ദ്ദം ഒരിക്കല്‍പോലും അദ്ദേഹത്തെ ബാധിച്ചില്ല. ധോണി ക്യാപ്റ്റനായിരിക്കെ നേടിയ സെഞ്ച്വറികളേക്കാള്‍ കൂടുതല്‍ നായകസ്ഥാനം ഇല്ലാതിരുന്നപ്പോള്‍ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ 90 ശതമാനം റണ്‍സും മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോഴാണ് ധോണി നേടിയത്. ഫിനിഷറെന്ന നിലയില്‍ സ്ഥിരതയാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ രണ്ട് വെടിക്കെട്ട് സെഞ്ച്വറിയും ധോണി നേടി.

Story first published: Tuesday, July 7, 2020, 10:40 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X