മിര്‍പുര്‍: മിര്‍പുരില്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന് ടോസ് കിട്ടി, ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി. കൊടികെട്ടിയ കരീബിയന്‍ പടയുടെ കഥ ഇവിടെ തീര്‍ന്നു. ഇനി പറയാനുള്ളതെല്ലാം പാക് പടയുടെ കൊലവിൡയക്കുറിച്ച് മാത്രം.

പിന്നീടങ്ങോട്ട് ഡേവണ്‍ സ്മിത്ത്, ഡാരന്‍ ബ്രാവോ(0), കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡെവണ്‍ തോമസ്, സാമി എന്നിങ്ങനെ രണ്ടക്കം കടക്കാനാവാതെഡ്രസിങ് റൂമിലേക്ക് മാര്‍ച്ച് ചെയ്തവരുടെ പട്ടിക നീളുകയാണ്.
പെന്‍ഷന്‍ പറ്റാറായ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ നേടിയ 44 റണ്‍സാണ് ദ്വീപ് രാഷ്ട്രങ്ങളുടെ സ്‌കോര്‍ 100 കടത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മന്ദഗതിയില്‍ ബാറ്റ് ചെയ്ത ചന്ദര്‍പോള്‍ 44 റണ്‍സെടുക്കാന്‍ 106 പന്തുകള്‍ നേരിട്ടു. രാംനരേശ് സര്‍വന്‍ (24), ഒന്‍പതാം വിക്കറ്റില്‍ കീമര്‍ റോച്ച് എന്നിവര്‍ ചന്ദര്‍പോളിനു പിന്തുണ നല്‍കാന്‍ ചെറിയ ശ്രമം നടത്തി.
30 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റെടുത്ത പാക് നായകന്‍ ആഫ്രീദിയാണ് എതിരാളികളുടെ നട്ടെല്ലൊടിച്ചത്. 21 വിക്കറ്റുള്ള അഫ്രീദിയാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍. ഹഫീസ്, സയിദ് അജ്മല്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമര്‍ ഗുല്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
113റണ്‍ എന്ന നിസാര വിജയലക്ഷ്യം പാക് ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും (61)കമ്രാന്‍ അക്മലും (47) ചേര്‍ന്ന് തന്നെ നേടി. 64 പന്തില്‍ 61 റണ്‍സും രണ്ടുവിക്കറ്റുമെടുത്ത ഹഫീസാണു മത്സരത്തിലെ താരം.