
ബാങ്ക് ഗ്യരണ്ടിയായി ഈ വര്‍ഷം നല്‍കേണ്ട 156 കോടി അടയ്ക്കാന്‍ സപ്തംബര്‍ 26 വരെ സമയമുണ്ടായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ കോടതി ഈ വാദം അംഗീകരിച്ചില്ല.
ബി.സി.സി.ഐയുടെ നയപരമായ തീരുമാനത്തില്‍ കൈകടത്താനില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിക്കുകയാണ് ടീം ഉടമകള്‍ക്ക് മുമ്പിലുള്ള പോംവഴി. ബാങ്ക് ഗ്യാരണ്ടിയില്‍ കുടശ്ശിക വരുത്തിയതിനാണ് ടസ്‌കേഴേസിനെ ബി.സി.സി.ഐ പുറത്താക്കിയത്.