വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

By Staff

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ കോച്ചായി ദക്ഷിണാഫ്രിക്കക്കാരനായ ഗ്രഹാം ഫോര്‍ഡിനെ നിയമിച്ചു.

ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ ജോണ്‍ എംബുറി, ഫോര്‍ഡ്‌ എന്നിവരുമായി ചര്‍ച്ച നടത്തിയ ബോര്‍ഡിന്റെ ഏഴംഗ കോച്ച്‌ സെലക്ഷന്‍ പാനലാണ്‌ ഫോര്‍ഡിനെ കോച്ചായി അംഗീകരിച്ചത്‌. ഇനി ബോര്‍ഡിന്റെ വര്‍ക്കിങ്‌ കമ്മിറ്റി തീരുമാനം അംഗീകരിക്കേണ്ടതുണ്ട്‌.

അയര്‍ലന്‍ഡില്‍ ജൂണ്‍ ‍ അവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര മുതലാണ്‌ ഫോര്‍ഡ്‌ ടീമിന്റെ ചുമതലയേല്‍ക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലക പദവിയില്‍ ഒരു വര്‍ഷത്തേക്കാണ് ഫോര്‍ഡ് നിയമിതനായിരിക്കുന്നത്.

ശനിയാഴ്ച രാത്രി 10.40 ന്‌ ട്രഷറര്‍ എന്‍. ശ്രീനിവാസനാണ്‌ അഡയാര്‍ പാര്‍ക്ക്‌ ഷെറാട്ടണ്‍ ഹോട്ടല്‍ ലോബിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കോച്ചായി ഫോര്‍ഡിനെ തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്‌.

കോച്ചിനെ തിരഞ്ഞെടുക്കാന്‍ നിയോഗിച്ച പ്രത്യേക സമിതി അംഗങ്ങളായ സുനില്‍ ഗാവസ്കറും രവി ശാസ്‌ത്രിയും ശ്രീനിവാസനൊപ്പം ഉണ്ടായിരുന്നു. ഗ്രെഗ്‌ ചാപ്പലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ രണ്ടു മണിക്കൂറിലേറെ നീണ്ടു.

എന്നുമുതലാണ് ചുമതലയേല്‍ക്കാന്‍ കഴിയുകയെന്ന കാര്യം ഫോര്‍ഡ്‌ ജൂണ്‍ 12 നു ബിസിസിഐ പ്രവര്‍ത്തക സമിതിയെ അറിയിക്കുമെന്ന്‌ ശ്രീനിവാസന്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ്‌ ശരദ്‌ പവാര്‍ അധ്യക്ഷനായ ഏഴംഗ സമിതിയില്‍ സെക്രട്ടറി നിരഞ്ജന്‍ ഷാ, ജോയിന്റ്‌ സെക്രട്ടറി എം.പി.പാണ്ഡോവ്‌, ട്രഷറര്‍ എന്‍. ശ്രീനിവാസന്‍, മുന്‍ ഇന്ത്യന്‍ നായകരായ സുനില്‍ ഗാവസ്കര്‍, രവി ശാസ്‌ത്രി, എസ്‌.വെങ്കട്ടരാഘവന്‍ എന്നിവരാണ്‌ ഉണ്ടായിരുന്നത്‌.

ഈ മാസം നാലിനു ബാംഗൂരില്‍ സമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും ഡേവ്‌ വാട്ട്മോറിനെ വേണ്ടെന്നു വച്ചതു മാത്രമായിരുന്നു തീരുമാനം. പിന്നീടാണ്‌ ഫോര്‍ഡും എംബുറിയും ചര്‍ച്ചയിലെത്തിയത്‌.

ജോണ്‍ എംബുറി കളിക്കാരുടെ പിന്തുണയില്ലാത്തതിനാല്‍ തള്ളപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ ദ്രാവിഡ്‌ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെയും രവി ശാസ്‌ത്രിയുടെയും പിന്തുണയാണ്‌ ഫോര്‍ഡിന്‌ കസേര ഉറപ്പിച്ചത്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X