വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യാതൊരു തെറ്റുമില്ല, ജയ് ഷായുടെ നിയമനത്തെ കുറിച്ച് ഗാംഗുലി

മുംബൈ: 'ശക്തരായ ആളുകള്‍' ക്രിക്കറ്റ് ഭരണസംവിധാനത്തിന്റെ ഭാഗമാകുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ്് ഗാംഗുലി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായതില്‍ പൊരുത്തക്കേടുകളില്ല. 'ശക്തരായ ആളുകളുടെ' മക്കള്‍ക്ക് സ്വന്തമായ പാത തിരഞ്ഞെടുക്കാന്‍ അനുവാദമില്ലാത്തത് നിരാശജനകമാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ജയ് ഷായുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കവെയാണ് ബിസിസിഐ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

ബിസിസിഐ കമ്മിറ്റി

വിഷയത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കാര്യം ഗാംഗുലി ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടി. സച്ചിന്റെ മകനെന്ന പ്രതിച്ഛായയാണ് അര്‍ജുന് പലപ്പോഴും കല്‍പ്പിക്കാറ്. മകനെ ക്രിക്കറ്റ് താരമായി കാണണമെന്ന് സച്ചിന്‍ തന്നെ എന്നും ആവശ്യപ്പെടാറുണ്ട്. പേരിലെ വാലു നോക്കരുത്. ക്രിക്കറ്റില്‍ അര്‍ജുന്് മിടുക്കുണ്ടോയെന്ന കാര്യമാണ് പരിഗണിക്കേണ്ടതെന്ന് ഗാംഗുലി വ്യക്തമാക്കി. സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന് ക്രിക്കറ്റ് കളിക്കാന്‍ പാടില്ലാത്തത് എവിടുത്തെ ന്യായമാണ്. ഓസ്‌ട്രേലിയയിലോ ഇംഗ്ലണ്ടിലോ ഇത്തരം പതിവുകളില്ല, ബിസിസിഐ അധ്യക്ഷന്‍ ഓര്‍മ്മപ്പെടുത്തി.

ബിസിസിഐ കമ്മിറ്റി

ജയ് ഷായുടെ കാര്യത്തിലും ചിത്രമിതാണ്. അമിത് ഷായുടെ മകനായതുകൊണ്ട് അദ്ദേഹം ബിസിസിഐ സെക്രട്ടറിയാകാന്‍ പാടില്ലെന്നത് പറയുന്നതില്‍ കഴമ്പില്ല. തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം സെക്രട്ടറിയായത്. കഴിഞ്ഞ ഏഴു വര്‍ഷക്കാലം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയ് ഷായുടെ പിതാവ് രാഷ്ട്രീയക്കാരനാണെങ്കില്‍ അദ്ദേഹവും രാഷ്ട്രീയക്കാരനാണെന്ന ധാരണ ശരിയല്ല. ജയ് ഷായ്ക്ക് സ്വന്തമായ പാത തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഗാംഗുലി അറിയിച്ചു.

Most Read: ടി20യില്‍ ഇനി ധവാന്‍ വേണ്ട!! പകരം ഈ താരം ഓപ്പണറാവട്ടെ, നിര്‍ദേശവുമായി ശ്രീകാന്ത്Most Read: ടി20യില്‍ ഇനി ധവാന്‍ വേണ്ട!! പകരം ഈ താരം ഓപ്പണറാവട്ടെ, നിര്‍ദേശവുമായി ശ്രീകാന്ത്

പില്‍ക്കാല ചരിത്രം നോക്കിയാല്‍ കാണാം രാഷ്ട്രീയക്കാര്‍ എന്നും ബിസിസിഐയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജഗ്‌മോഹന്‍ ഡാല്‍മിയ, അരുണ്‍ ജെയ്റ്റ്‌ലി, ശരത് പവാര്‍, മാധവറാവു സിന്ധ്യ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണെന്ന് ഗാംഗുലി ഓര്‍മ്മപ്പെടുത്തി.

Story first published: Friday, December 6, 2019, 18:27 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X