കോലിയും രോഹിതും 2027 ലോകകപ്പിൽ കളിക്കണോ? കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇർഫാൻ പത്താൻ
അടുത്ത ഏകദിന ലോകകപ്പിന് ഇനി ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് അവസാന നിമിഷം ഫൈനലിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ നഷ്‌ടമായത് സ്വന്തം നാട്ടിൽ നിന്ന് ലോകകപ്പ് വീണ്ടും നേടാനുള്ള സുവർണാവസരം ആയിരുന്നു. അന്ന് കോലിയും രോഹിതും ടീമിലെ പ്രധാനികൾ ആയിരുന്നു. എന്നാൽ അടുത്ത ലോകകപ്പ് വരുമ്പോൾ ഇരുവരും ടീമിൽ ഉണ്ടാവുമോ എന്നാണ് ചോദ്യം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഇർഫാൻ പത്താൻ.
മുൻ ഇന്ത്യൻ താരമായ പത്താൻ വളരെ നിർണായകമായൊരു കാര്യം പറഞ്ഞു. 2027-ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോലിയും പ്രധാന പങ്കുവഹിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിന് വലിയ കരുത്ത് നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവരാണ് അടുത്ത ലോകകപ്പിന് വേദിയാകുന്നത്. ഈ മാസം അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇവർക്ക് പരിക്കുകളുള്ളതിനാൽ കളിക്കാൻ ഇടയില്ലെങ്കിലും ലോകകപ്പിൽ കളിക്കാൻ ഇരുവരും താൽര്യപ്പെടുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ രോഹിത് ശർമ തിളങ്ങുമെന്ന് ഇർഫാൻ പത്താൻ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. രോഹിത്തിന് ഷോർട്ട് ബോളുകൾ അനായാസം കൈകാര്യം ചെയ്യാൻ നല്ല കഴിവുണ്ട്. പുൾ ഷോട്ടുകളും കട്ട് ഷോട്ടുകളും രോഹിത്തിന്റെ പ്രധാന ശക്തിയാണ്. പിച്ചിലെ അധിക ബൗൺസ് രോഹിത്തിന് കൂടുതൽ കാര്യങ്ങൾ എളുപ്പമാക്കും. മികച്ച രീതിയിൽ ഷോർട്ട് ബോളുകൾ നേരിടാൻ രോഹിത്തിന് സാധിക്കുമെന്ന് പത്താൻ പറയുന്നു.
വിരാട് കോലിയുടെ പരിചയസമ്പത്തും ടീമിന് വലിയ മുതൽക്കൂട്ടാകും. ഏകദിനത്തിൽ റൺസ് ചേസ് ചെയ്യാൻ കോലിയെക്കാൾ മികച്ച മറ്റാരും ഇല്ല. മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുമ്പോൾ കോലി കൂടുതൽ കരുതലോടെ കളിക്കുന്നു. ടീമിനായി ദീർഘനേരം ക്രീസിൽ നിൽക്കാൻ കോലിക്ക് സാധിക്കും. താരത്തിന്റെ ഈ അനുഭവസമ്പത്ത് സൗത്ത് ആഫ്രിക്കയിൽ അത്യാവശ്യമാണെന്നും ഇർഫാൻ പത്താൻ ചൂണ്ടികാണിക്കുന്നു.
മുൻ നായകൻ അനിൽ കുംബ്ലെയും ഇക്കാര്യത്തിൽ പത്താനോട് പൂർണ്ണമായും യോജിക്കുന്നു. രോഹിത്തിന്റെയും കോലിയുടെയും അനുഭവം ലോകകപ്പിൽ ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തമായിരിക്കുമെന്ന് കുംബ്ലെ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയിൽ പിച്ചുകൾ പേസർമാരെ കൂടുതൽ സഹായിക്കും. സീസണിന്റെ തുടക്കത്തിൽ ടൂർണമെന്റ് നടക്കുന്നത് കൊണ്ട് വിക്കറ്റുകൾ പുതുമയുള്ളതായിരിക്കും.
2023-ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ കപ്പ് സ്വന്തമാക്കുന്നത് ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നത്. ഈ വലിയ സ്വപ്‌നത്തിന് സീനിയർ താരങ്ങളുടെ സാന്നിധ്യം വലിയ കരുത്താകുമെന്നാണ് പൊതുവായ വിലയിരുത്തൽ. മികച്ച ഫോമിലുള്ള പരിചയസമ്പന്നരായ താരങ്ങളെ ടീമിൽ നിലനിർത്തുന്നത് ടീമിന് ഗുണകരമായിരിക്കും. ഒപ്പം മികച്ച യുവതാരങ്ങളെയും പരിഗണിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications