വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാന്റോയ്ക്കും മൊമിനുല്‍ഹഖിനും അര്‍ധ ശതകം, സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശ് ലീഡിലേക്ക്

ധാക്ക: സിംബാബ്‌വെയ്‌ക്കെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് ലീഡിലേക്ക്. സിംബാബ്‌വെയുടെ 265 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ സന്ദര്‍ശകരായ സിംബാബ്‌വെയേക്കാള്‍ 25 റണ്‍സിന് മാത്രം പിന്നിലാണ് ബംഗ്ലാദേശ്. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖിനൊപ്പം (79) മുഷ്ഫിഖര്‍ റഹീമാണ് (32) ക്രീസില്‍.

സിംബാബ് വെയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ തന്നെ സെയ്ഫ് ഹസനെ (8) നഷ്ടമായെങ്കിലും തമിം ഇക്ബാലും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും (71) ചേര്‍ന്ന് 78 റണ്‍സ് കൂട്ടുകെട്ടോടെ ബംഗ്ലാദേശ് ഇന്നിങ്‌സിന് അടിത്തറയിട്ടു. തമിം മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മൊമിനുല്‍ ഹഖും നിലയുറപ്പിച്ചതോടെ മികച്ച നിലയിലേക്ക് ആതിഥേയര്‍ ഉയരുകയായിരുന്നു. 120 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടെയാണ് മൊമിനുല്‍ ഹഖ് ക്രീസിലുള്ളത്. സിംബാബ് വെയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ട്രിപ്പിയാനോ, വിക്ടര്‍ നയൂച്ചി, ചാര്‍ട്ടോന്‍ ഷൂമ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

കൊറോണ ഫുട്‌ബോളിലേക്കും; ഇറ്റാലിയന്‍ സീരി എ യില്‍ മൂന്ന് മത്സരങ്ങള്‍ മാറ്റിവെച്ചുകൊറോണ ഫുട്‌ബോളിലേക്കും; ഇറ്റാലിയന്‍ സീരി എ യില്‍ മൂന്ന് മത്സരങ്ങള്‍ മാറ്റിവെച്ചു

zimvsban

നേരത്തെ ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത് സംബാബ്‌വെ നിരയില്‍ ക്യാപ്റ്റന്‍ ക്രയ്ഗ് എര്‍വിന്‍ (107) സെഞ്ച്വറി നേടി തിളങ്ങി. പ്രിന്‍സ് മസ്യൂര്‍ (64), റെജിസ് ചക്കാബ്വ (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനുവേണ്ടി അബു ജെയീദ്, നയീം ഹസന്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ തയ്ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റും വീഴ്ത്തി.

Story first published: Sunday, February 23, 2020, 17:21 [IST]
Other articles published on Feb 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X