വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അസൂയ കൊണ്ടല്ല; സച്ചിനെ ഒഴിവാക്കിയത് എന്തിനെന്ന് സംഗക്കാര പറയുന്നു!

By Muralidharan

ശ്രീലങ്കന്‍ താരമായ കുമാര്‍ സംഗക്കാര ലോക ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സച്ചിന്റെ പേര് ഇല്ലാത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. സച്ചിനോടുള്ള അസൂയ കൊണ്ടാണ് സംഗക്കാര ടീമില്‍ ഇടം കൊടുക്കാത്തത് എന്ന് ചിലര്‍ കുറ്റം പറഞ്ഞപ്പോള്‍ മറ്റ് ചിലരുടെ കമന്റ് സംഗക്കാര ലഹരിപ്പുറത്താണ് ടീം സെലക്ട് ചെയ്തതാണ് എന്ന്. എന്തുകൊണ്ടായിരിക്കും സംഗക്കാര സച്ചിന് ടീമില്‍ സ്ഥാനം കൊടുക്കാതിരുന്നത്.

<strong>ഓള്‍ടൈം ഇലവനില്‍ നിന്നും സംഗക്കാര സച്ചിനെ ഒഴിവാക്കിയത് അസൂയ കൊണ്ടോ?</strong>ഓള്‍ടൈം ഇലവനില്‍ നിന്നും സംഗക്കാര സച്ചിനെ ഒഴിവാക്കിയത് അസൂയ കൊണ്ടോ?

സച്ചിനെ ഒഴിവാക്കാനുള്ള തീരുമാനം അത്യന്തം വിഷമം പിടിച്ചതായിരുന്നു എന്നാണ് സംഗക്കാര പറയുന്നത്. സച്ചിനെ ഒഴിവാക്കിയത് ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സംഗ ഇക്കാര്യം പറഞ്ഞത്. സച്ചിനെ മാത്രമല്ല സേവാഗിനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയില്ല. എല്ലാവരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തത് കൊണ്ടാണ് താന്‍ സച്ചിനെ ഉള്‍പ്പെടുത്താതിരുന്നത്.

kumarsanga

സച്ചിന്‍ ക്രിക്കറ്റിലെ എല്ലാ നേട്ടങ്ങള്‍ക്കും ഉടമയാണ്. എന്നിട്ടും സച്ചിനെ നിങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് അസൂയ കൊണ്ടല്ലേ - അനില്‍ എന്ന ആരാധകന്‍ ട്വിറ്ററില്‍ സംഗക്കാരയോട് ചോദിച്ചു. സച്ചിന്‍ ഇല്ല എന്നത് അത്ഭുതമായി തോന്നുന്നു. എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു മുകുന്ദ് ജോഷി എന്നയാളുടെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്കെല്ലാം സംഗ ക്ഷമയോടെ ഉത്തരം പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം തന്റെ ഓള്‍ ടൈം ഇലവനെ പ്രഖ്യാപിച്ചിരുന്നു. എന്തിനാണ് എല്ലാവരും ഇങ്ങനെ ടീമിനെ പ്രഖ്യാപിക്കുന്നത് ഇത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നായിരുന്നു അരുണ്‍ ഗോപാലകൃഷ്ണന് അറിയാനുണ്ടായിരുന്നത്. കുറച്ച് കളിക്കാരോട് സ്വപ്‌ന ടീമിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതിനായി താന്‍ തിരഞ്ഞെടുത്ത ടീമാണ് ഇതെന്നും സംഗക്കാര വിശദീകരിക്കുന്നു.

Story first published: Wednesday, June 29, 2016, 17:06 [IST]
Other articles published on Jun 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X