വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു രോഹിത്, ഓസീസിന് ഫിഞ്ച്- ടി20യില്‍ അതിവേഗ സെഞ്ച്വറി വീരന്‍മാര്‍, രണ്ടുപേര്‍ നമ്പര്‍ വണ്‍!

രോഹിത്തും മില്ലറുമാണ് മുന്നില്‍

അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടുകയെന്നത് നിലവില്‍ അത്ര പുതുമയുള്ള കാര്യമല്ല. കാരണം നിരവധി താരങ്ങള്‍ രാജ്യത്തിന്റെ കുപ്പായത്തില്‍ മൂന്നക്കം തികച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് ബോളുകളില്‍ നിന്നും സെഞ്ച്വറിയടിക്കുന്നത് ഏതൊരു താരത്തിനും വെല്ലുവിളിയുയര്‍ത്തും. റിസ്‌കെടുക്കാന്‍ തയ്യാറുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കു മാത്രമേ ഇതു സാധിക്കുകയുള്ളൂ. ഓരോ ദേശീയ ടീമുകള്‍ക്കും വേണ്ടി ടി20യില്‍ അതിവേഗ സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

 രോഹിത്തും മില്ലറും തല്ലപ്പത്ത്

രോഹിത്തും മില്ലറും തല്ലപ്പത്ത്

ഇന്ത്യക്കു വേണ്ടി ടി20യില്‍ അതിവേഗ സെഞ്ച്വറിയടിച്ചത് വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. 2017 ഡിസംബര്‍ 22ന് ശ്രീലങ്കയ്‌ക്കെതിരേ ഇന്‍ഡോറില്‍ നടന്ന മല്‍സരത്തിലായിരുന്നു ഇത്. അന്നു വെറും 35 ബോളുകളില്‍ നിന്നായിരുന്നു ഹിറ്റ്മാന്റെ സെഞ്ച്വറി. ടി20യിലെ അതിവേഗ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് കൂടിയാണ്.
എന്നാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന് മാത്രം അവകാശപ്പെട്ടതല്ല. ഇതേ വര്‍ഷം തന്നെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും 35 ബോളില്‍ സെഞ്ച്വറി കുറിച്ചിരുന്നു. ബംഗ്ലാദേശിനെതിരേയായിരുന്നു മില്ലറുടെ റെക്കോര്‍ഡ് പ്രകടനം.
യഥാര്‍ഥത്തില്‍ മില്ലറാണ് ആദ്യം ലോക റെക്കോര്‍ഡ് തീര്‍ത്തത്. രോഹിത് ഈ വര്‍ഷം തന്നെ ഇതിനൊപ്പമെത്തുകയായിരുന്നു. 40 താഴെ ബോളുകളില്‍ നിന്നും സെഞ്ച്വറി നേടിയിട്ടുള്ള രണ്ടു താരങ്ങള്‍ രോഹിത്തും മില്ലറും മാത്രമാണ്.

 50ല്‍ താഴെ ബോളില്‍ ആറു പേര്‍

50ല്‍ താഴെ ബോളില്‍ ആറു പേര്‍

50ല്‍ താഴെ ബോളുകളില്‍ ആറു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്. ഇവരില്‍ മുന്നില്‍ അഫ്ഗാനിസ്താന്റെ ഹസ്‌റത്തുള്ള സസായ് ആണ്. 42 ബോളുകളായിരുന്നു താരം നൂറിലെത്തിയത്.
ന്യൂസിലാന്‍ഡിനു വേണ്ടി അതിവേഗ സെഞ്ച്വറിയുടെ അവകാശി ഗ്ലെന്‍ ഫിലിപ്‌സാണ്. 46 ബോളുകളില്‍ നിന്നും താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും 47 ബോളുകളിലാണ് സെഞ്ച്വറിയിലെത്തിയത്. ഇംഗ്ലണ്ടിനായി അതിവേഗ സെഞ്ച്വറി ഡേവിഡ് മലാന്‍ (48 ബോള്‍) കുറിച്ചപ്പോള്‍ പാകിസ്താന്റെ ഹീറോ നായകന്‍ കൂടിയായ ബാബര്‍ ആസമാണ് (49 ബോള്‍).

 ദില്‍ഷനും തമീമും

ദില്‍ഷനും തമീമും

ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കുറഞ്ഞ ബോളുകളില്‍ സെഞ്ച്വറി നേടിയത് മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായിരുന്ന തിലകരത്‌നെ ദില്‍ഷനാണ്. 55 ബോളുകളായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം.
ഇനി ഏഷ്യയിലെ മറ്റൊരു ടീമായ ബംഗ്ലാദേശിന്റെ കാര്യമെടുത്താല്‍ വേഗമേറിയ സെഞ്ച്വറിക്കു അവകാശി ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലാണ്. തമീമിന് സെഞ്ച്വറിയിലെത്താന്‍ 60 ബോളുകള്‍ വേണ്ടിവന്നു. ഓരോ ടീമുകളുടെയും വേഗമേറിയ അന്താരാഷ്ട്ര സെഞ്ച്വറികളെടുത്താല്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ടത് തമീമാണ്.

Story first published: Saturday, June 12, 2021, 14:21 [IST]
Other articles published on Jun 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X