ഹരാരെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ 406 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 293 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ സിക്കന്തര്‍ റാസയാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 113 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സിംബാബ്‌വെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ആതിഥേയരായ സിംബാബ് വെയ്ക്ക് നിലവില്‍ 175 റണ്‍സിന്റെ ലീഡുണ്ട്. മസ് വ്യൂറിനൊപ്പം (26) ചക്കാബ്വയാണ് (14) ക്രീസില്‍. എര്‍വിന്റെ (13) വിക്കറ്റാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്. വിശ്വ ഫെര്‍ണാണ്ടോയ്ക്കാണ് വിക്കറ്റ്.
'ഷമി ഹീറോയാടാ ഹീറോ'; മലയാളത്തിൽ കസറി മുഹമ്മദ് ഷമി — നിറകയ്യടി
നേരത്തെ ഏഞ്ചലോ മാത്യൂസിന്റെ (64) അര്‍ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദിമുത് കരുണരത്‌ന (44), ഓഷാഡോ ഫെര്‍ണാണ്ടോ (44), ധനഞ്ജയ് ഡി സില്‍വ (42), വിശ്വ ഫെര്‍ണാണ്ടോ (38) എന്നിവരും സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായക റണ്‍സ് സമ്മാനിച്ചു. 43 ഓവറില്‍ 113 റണ്‍സ് വഴങ്ങിയാണ് സിക്കന്തര്‍ റാസയുടെ ഏഴ് വിക്കറ്റ് പ്രകടനം. മുംബ, ട്രിപ്പാനോ, നയൂച്ചി എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കായിരുന്നു ജയം.