മുംബൈ: ബിസിസിഐ ഭരണസമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജിവച്ചു. 2017 ജനുവരി 30ന് സുപ്രീം കോടതിയാണ് ഗുഹയെ തല്‍സ്ഥാനത്തേയ്ക്ക് നിയമിച്ചത്. രാജിക്കത്ത് ബിസിസിഐ ചെയര്മാന് വിനോദ് റായിയ്ക്ക് കൈമാറിയതായി ചരിത്രകാരൻ കൂടിയായ രാമചന്ദ്രഗുഹ വ്യക്തമാക്കി. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതിയാണ് അഡ്മിനിസ്ട്രേറ്റേഴ്സ് പാനലിനെ നിയോഗിച്ചിട്ടുള്ളത്.
ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതിയാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്ന് ഗുഹയെ ഉദ്ധരിച്ച് വ്യക്തമാക്കി. രാജിയ്ക്ക് അപേക്ഷ നൽകാന് നിർദേശിച്ച സുപ്രീം കോടതി അപേക്ഷ ജൂലൈയില്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.