വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ ബിരുദം വ്യാജം; ഡിഎസ്പിയില്‍ നിന്നും കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

ചണ്ഡിഗഡ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ ജോലിയില്‍നിന്നും തരംതാഴ്ത്തി. പഞ്ചാബ് പൊലീസില്‍ ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന (ഡിഎസ്പി) ഹര്‍മന്‍ പ്രീത് കൗറിനെ കോണ്‍സ്റ്റബിള്‍ ആയാണ് സര്‍ക്കാര്‍ തരംതാഴ്ത്തിയത്.

ചൗദരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍നിന്ന് ബിരുദം ലഭിച്ചെന്ന് അവകാശപ്പെട്ടിരുന്ന ഹര്‍മന്‍ പ്രീതിനെ നാലുമാസം മുന്‍പാണ് ഡിഎസ്പിയായി പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചത്. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ ഇവരുടെ ബിരുദം വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍, താരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയെടുത്തിരുന്നില്ല.

har7

ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്നും കുറുക്കുവഴിയിലൂടെയാണ് ഹര്‍മന്‍പ്രീത് ഇത് നേടിയതെന്നാണ് ആരോപണം. അതേസമയം, പരിശീലകന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവേശനം നേടിയതെന്നും ലളിതമായ പരീക്ഷയായിരുന്നെന്നും ഹര്‍മന്‍ പ്രീത് വിശദീകരിച്ചിരുന്നു. ബിരുദം വ്യാജമാണെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിഷയത്തില്‍ ഹര്‍മന്‍പ്രീതിനോട് അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. 2017 ജൂലൈയില്‍ മുഖ്യമന്ത്രി നേരിട്ടാണ് താരത്തിന് ജോലി വാഗ്ദാനം ചെയ്തത്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നേരത്തെ വെസ്റ്റേണ്‍ റെയില്‍വെയില്‍ ജോലിയുണ്ടായിരുന്ന ഹര്‍മന്‍ പ്രീത് പോലീസില്‍ ജോലി കിട്ടിയതോടെ റെയില്‍വെ ഉപേക്ഷിക്കുകയായിരുന്നു.

Story first published: Tuesday, July 10, 2018, 14:37 [IST]
Other articles published on Jul 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X