വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യന്‍ ഫ്‌ളോപ്പുകള്‍- ഒരാള്‍ വലിയ തലവേദന!

ടെസ്റ്റ് ഇന്ത്യ രണ്ടു ദിവസം കൊണ്ടു തന്നെ വിജയിച്ചിരുന്നു

എല്ലാ പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചത്. ഏകപക്ഷീയമായ മല്‍സരത്തില്‍ 10 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ പോലും റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചായിരുന്നു അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലേത്.

അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ തുടങ്ങിവരായിരുന്നു ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോസ്. എന്നാല്‍ ചില ഫ്‌ളോപ്പുകളും ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരത്തിലുണ്ടായിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണന്നു നമുക്ക് പരിശോധിക്കാം.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് അവസാനമായി ഇന്ത്യ അഹമ്മദാബാദില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ ഡബിള്‍ സെഞ്ച്വറിയുമായി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ വീണ്ടും ഇതേ വേദിയില്‍, അതേ എതിരാളികള്‍ക്കെതിരേ ഇറങ്ങിയപ്പോള്‍ പുജാരയ്ക്കു ഡെക്കായി മടങ്ങേണ്ടി വന്നു. ആദ്യ ഇന്നിങ്‌സിലായിരുന്നു ഇത്. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന് ബാറ്റിങിന് ഇറങ്ങേണ്ടി വരികയും ചെയ്തില്ല.
ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചിന്റെ ആം ബോള്‍ പുജാരയെ റണ്ണെടുക്കുംമുമ്പ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നാലു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. 2019നു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി നേടാന്‍ പുജാരയ്ക്കായിട്ടില്ല. 27 ഇന്നിങ്‌സുകളാണ് മൂന്നക്കം തികയ്ക്കാനാവാതെ ഇതിനിടെ അദ്ദേഹം കളിച്ചത്. മൂന്നാം ടെസ്റ്റിലെ ക്ഷീണം ഇതേ വേദിയില്‍ തന്നെ നടക്കുന്ന നാലാം ടെസ്റ്റില്‍ തീര്‍ക്കാനായിരിക്കും ഇനി പുജാരയുടെ ശ്രമം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ കരിയറിലെ ആറാമത്തെ മാത്രം ടെസ്റ്റായിരുന്നു അഹമ്മദാബാദിലേത്. പിങ്ക് ബോളില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ക്ലാസ് ബാറ്റ്‌സ്മാനെന്ന് ചുരുങ്ങിയ മല്‍സരങ്ങള്‍ കൊണ്ടു തന്നെ തെളിയിക്കാനായെങ്കിലും പിങ്ക് ബോള്‍
ടെസ്റ്റില്‍ ഗില്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ലൈറ്റ്‌സിനു കീഴില്‍ റണ്‍സെടുക്കാന്‍ വിയര്‍ത്ത താരം 51 ബോളുകളില്‍ 11 റണ്‍സിന് പുറത്തായിരുന്നു. അക്കൗണ്ട് തുറക്കാന്‍ ഒരു ബോളുകളും ഗില്ലിന് കളിക്കേണ്ടി വന്നിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഫോമില്‍ തിരിച്ചെത്തിയ താരം പുററത്താവാതെ 15 റണ്‍സെടുത്തിരുന്നു. ചെന്നൈയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിലും ഗില്ലിന്റെ പ്രകടനം മോശമായിരുന്നു. 0, 14 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
പലപ്പോഴും ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നു കാണാം. നേരത്തേ ഇന്ത്യയുടെ പല താരങ്ങള്‍ക്കുമുണ്ടായിട്ടുള്ള ഈ വീക്ക്‌നെസ് ഇപ്പോള്‍ ഗില്ലിനെയും പിടികൂടിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഫ്‌ളോപ്പായ താരങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം ആശങ്കയിലാക്കുന്നത് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഫോം തന്നെയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. 25 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന് വെറും ഏഴു റണ്‍സാണ് നേടാനായത്. ജാക്ക് ലീച്ചിന്റെ ബൗളിങില്‍ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഈ ടെസ്റ്റില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചു ടെസ്റ്റുകളിലായി രഹാനെയുടെ ഫോം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കാനാണ് അദ്ദേഹം പാടുപെടുന്നത്. പലപ്പോഴും സ്പിന്നര്‍മാര്‍ക്കെതിരേ ബാക്ക്ഫൂട്ടില്‍ കളിക്കുന്നതാണ് രഹാനെയ്ക്കു വിനയാവുന്നത്.
ഇനി നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിലെങ്കിലും രഹാനെയില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരടക്കം മികച്ച താരങ്ങള്‍ ടീമിനു പുറത്തിരിക്കുന്നതിനാല്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെയ്ക്കു പെര്‍ഫോം ചെയ്‌തേ തീരൂ.

Story first published: Friday, February 26, 2021, 12:32 [IST]
Other articles published on Feb 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X