വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു വര്‍ഷം മുമ്പ് പുറത്താക്കി, സിമ്മണ്‍സ് വീണ്ടും അതേ റോളില്‍... പുതിയ വിന്‍ഡീസ് കോച്ച്

നാലു വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു ഫില്‍ സിമ്മണ്‍സ് തിരിച്ചെത്തി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ പൊസിഷനില്‍ നിന്നും വിവാദപരമായ കാരണങ്ങളാണ് പുറത്താക്കപ്പെട്ട വ്യക്തി കൂടിയാണ് മുന്‍ താരം കൂടിയായ സിമ്മണ്‍സ്. നാലു വര്‍ഷത്തേക്കാണ് സിമ്മണ്‍സിനെ വീണ്ടും കോച്ചായി നിയമിച്ചതെന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

simmons

2016ലെ ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ ചാംപ്യന്‍മാരാക്കിയ പരിശീലകന്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നു സിമ്മണ്‍സിനെ കോച്ച് സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. ഇതു കൂടാതെ ദേശീയ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ദേശീയ ക്രിക്കറ്റ് അസോസിയേഷനെതിരേ രംഗത്തു വന്നതും സിമ്മണ്‍സിനെ നോട്ടപ്പുള്ളിയാക്കിയിരുന്നു. പഴയൊരു തെറ്റ് തിരുത്തുന്നതിനു വേണ്ടിയല്ല സിമ്മണ്‍സിനെ തിരികെ കൊണ്ടു വന്നതെന്നു ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് റിക്കി സ്‌കെറിറ്റ് അറിയിച്ചു. ഉചിതമായ സമയത്ത്, ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെയാണ് തങ്ങള്‍ കോച്ചായി തിരഞ്ഞെടുത്തതെന്നു തങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടി20യെക്കൊണ്ട് നടക്കില്ല... ഒളിംപിക്‌സില്‍ ക്രിക്കറ്റെത്തും, ഇതിലൂടെ മാത്രമെന്ന് അഫ്രീഡിടി20യെക്കൊണ്ട് നടക്കില്ല... ഒളിംപിക്‌സില്‍ ക്രിക്കറ്റെത്തും, ഇതിലൂടെ മാത്രമെന്ന് അഫ്രീഡി

വിന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ കൂടിയായിരുുന്ന സിമ്മണ്‍സിനെ 2016 സപ്തംബറിലാണ് പരിശീലകസ്ഥാനത്തു നിന്നു നീക്കിയത്. അദ്ദേഹത്തിനു കീഴില്‍ ടി20യില്‍ കാണിച്ച മികവ് പക്ഷെ വിന്‍ഡിസിന് ടെസ്റ്റില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 14 ടെസ്റ്റുളില്‍ ഒന്നില്‍ മാത്രമാണ് സിമ്മണ്‍സിനു കീഴില്‍ വിന്‍ഡീസ് ജയിച്ചത്.

Story first published: Tuesday, October 15, 2019, 14:08 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X