വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ മുന്നോട്ട്... ഇല്ലെങ്കില്‍ പുറത്ത്, പാക് പടയ്ക്ക് ആശങ്ക

By Vaisakhan MK

ലണ്ടന്‍: വല്ലാത്തൊരു അവസ്ഥയിലാണ് പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാളെ നടക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരുടീമുകളും വിജയം അനിവാര്യം. ജയിച്ചാല്‍ മുന്നോട്ട് പോകാം, ഇല്ലെങ്കില്‍ പുറത്താവുമെന്ന് ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്യാമ്പയിന്‍ ഏകദേശം അവസാനിച്ചിരിക്കുകയാണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരം വിജയിച്ചാലും അവര്‍ സെമിയില്‍ എത്തില്ല.

അതേസമയം പാകിസ്താന് ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ സാധ്യത മുന്നിലുണ്ട്. പക്ഷേ വിട്ടുകൊടുക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറല്ല. ഇരു ടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടം അതുകൊണ്ട് ലോര്‍ഡ്‌സില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ടീമുകള്‍ രണ്ടും മോശം ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ട് മത്സരത്തില്‍ വലിയ സ്‌കോര്‍ പിറക്കാനുള്ള സാധ്യത കുറവാണ്.

ജയം വേണം പാകിസ്താന്

ജയം വേണം പാകിസ്താന്

പാകിസ്താന്‍ ടീം വല്ലാത്തൊരു അവസ്ഥയിലാണ്. ഇന്ത്യന്‍ ടീമിനോടേറ്റ തോല്‍വി മാനസികമായി ടീമിനെ തളര്‍ത്തിയിരിക്കുകയാണ്. ആരാധകരുടെ വിമര്‍ശനവും രൂക്ഷമായിരിക്കുകയാണ്. മുന്‍താരങ്ങള്‍ മുഴുവന്‍ ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇനിയൊരു തോല്‍വി കൂടി നേരിട്ട പല താരങ്ങളുടെയും ടീമിലെ സ്ഥാനം തന്നെ നഷ്ടമാകും. ഇംഗ്ലണ്ടിനെതിരെയുള്ള ജയം മാത്രമാണ് ടീമിന് ആകെയുള്ള ജയം.

ദക്ഷിണാഫ്രിക്ക നിരാശപ്പെടുത്തി

ദക്ഷിണാഫ്രിക്ക നിരാശപ്പെടുത്തി

ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്. അഫ്ഗാനിസ്ഥാനോടുള്ള ഒരു ജയം മാത്രമാണ് അവരുടെ അക്കൗണ്ടിലുള്ളത്. പ്രതിഭയ്‌ക്കൊത്ത പ്രകടനം ഒരു താരത്തില്‍ നിന്നും ഉണ്ടായിട്ടില്ല. എബി ഡിവില്യേഴ്‌സ് പോയപ്പോള്‍ ഉണ്ടായ വിടവ് ടീമില്‍ ഇപ്പോഴുമുണ്ട്. ന്യൂസിലന്റിനെതിരെ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും, ഫീല്‍ഡിംഗ് ശരാശരിയില്‍ താഴെ പോയതും, വിജയിക്കാനുള്ള ആഗ്രഹം ഇല്ലാതായതും ടീമിനെ പിന്നോട്ടടിക്കുകയാണ്.

വേണം മികച്ച പ്രകടനം

വേണം മികച്ച പ്രകടനം

ഇരുടീമുകള്‍ക്കും മത്സരത്തില്‍ മികച്ച പ്രകടനം ആവശ്യമാണ്. ഫഖര്‍ സമാന്‍, ഇമാം ഉള്‍ഹക്ക്, ബാബര്‍ അസം എന്നിവരില്‍ നിന്നാണ് കൂടുതല്‍ മികച്ച പ്രകടനം പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. മധ്യനിര തീര്‍ത്തും ദുര്‍ബലമാണ്. സര്‍ഫ്രാസ് അഹമ്മദ് കളിക്കുന്നുണ്ടെങ്കിലും മുഹമ്മദ് ഹഫീസും ഷോയിബ് മാലിക്കും മോശം ഫോമിലാണ്. ഇവര്‍ക്ക് സ്ഥിരതയില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, ഡുപ്ലെസി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കും സ്ഥിരതയില്ല.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പില്‍ കൃത്യമായ മുന്‍തൂക്കമുണ്ട്. നാല് മത്സരങ്ങള്‍ നേരിട്ട് കളിച്ചപ്പോള്‍ മൂന്നെണ്ണത്തിലും വിജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ബൗളര്‍മാരിലാണ് ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. റബാദയും എന്‍ഗിദിയും കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. അതേസമയം പാകിസ്താന്റെയും കരുത്ത് ബൗളിംഗിലാണ്. മുഹമ്മദ് ആമിറിന്റെ ഫോം മത്സരത്തില്‍ പാകിസ്താന് നേട്ടമുണ്ടാക്കും. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവരും മികവ് പുലര്‍ത്തുന്നുണ്ട്.

{headtohead_cricket_6_5}

Story first published: Saturday, June 22, 2019, 21:35 [IST]
Other articles published on Jun 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X