വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ലോകകപ്പില്‍ ഉള്‍പ്പെടുത്താത്ത ജുനൈദ് ഖാന്റെ പ്രതിഷേധം വൈറലാകുന്നു

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പിനായുള്ള അന്തിമ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പേസര്‍ ജുനൈദ് ഖാന്‍. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരം വായില്‍ കറുത്ത ടാപ്പ് ഒട്ടിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സോഷ്യല്‍ മീഡിയയില്‍ ജുനൈദ് ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരും സംഭവം ഏറ്റെടുത്തു.

junaidkhan

നേരത്തെ ഏപ്രില്‍ 18ന് പ്രഖ്യാപിച്ച പ്രാഥമിക ടീമില്‍ ജുനൈദ് ഉള്‍പ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിക്കാനിറങ്ങി. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച അന്തിമ ടീമില്‍ നിന്നും ജുനൈദിനെയും ആബിദ് അലിയേയും ഒഴിവാക്കി. ഇവര്‍ക്കു പകരമായി ആസിഫ് അലിയേയും മുഹമ്മദ് ആമിറിനെയുമാണ് ഉള്‍പ്പെടുത്തിയത്. ഫഹീം അഷ്‌റഫിന് പകരമായി വഹാബ് റിയാസിനേയും ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.

തനിക്ക് ഒന്നും പറയാനില്ലെന്നും സത്യം കയ്പ്പുള്ളതാണെന്നുമാണ് ജുനൈദ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ലോകകപ്പ് ടീമില്‍ ആമിറും വഹാബ് റിയാസും അപ്രതീക്ഷിതമായാണ് ഉള്‍പ്പെട്ടത്. ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിന്റേതാണ് തീരുമാനം. ആമിര്‍ ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം തീര്‍ത്തും നിറംമങ്ങിയിരുന്നു. എന്നാല്‍, ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയിലെ പേസര്‍മാരുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ടീമില്‍ അഴിച്ചുപണി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് ഓസ്‌ട്രേലിയ നേടില്ല, ഇന്ത്യക്കുമില്ല!! ഇത്തവണ അവര്‍ക്ക്, പോണ്ടിങിന്റെ പ്രവചനംലോകകപ്പ് ഓസ്‌ട്രേലിയ നേടില്ല, ഇന്ത്യക്കുമില്ല!! ഇത്തവണ അവര്‍ക്ക്, പോണ്ടിങിന്റെ പ്രവചനം

ജുനൈദിനെയും ഫഹീമിനെയും ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഇന്‍സമാം അറിയിച്ചു. ഇവര്‍ മോശമായതുകൊണ്ടല്ല ഒഴിവാക്കുന്നത്. ആമിറും വഹാബുമാണ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ മികച്ചവരെന്നതുകൊണ്ടാണ് അവരെ ഉള്‍പ്പെടുത്തിയത്. തന്റെ ടീമാണ് ഒന്നാം നമ്പര്‍. ലോകകപ്പിലെത്തുന്ന എല്ലാ ടീമുകളും കഠിനാധ്വാനികളാണ്. പാക്കിസ്ഥാന് ലോകകപ്പ് നേടാനാന്‍ കഴിയുമെന്നും ഇന്‍സമാം വിലയിരുത്തി.

Story first published: Tuesday, May 21, 2019, 9:27 [IST]
Other articles published on May 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X