വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രിട്ടീഷ് പൗരത്വം നേടി ഐപിഎല്‍ കളിക്കാന്‍ ശ്രമിക്കുന്നുണ്ടോ? തുറന്ന് പറഞ്ഞ് മുഹമ്മദ് അമീര്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ പ്രതിഭാശാലിയായ വിവാദ പേസ് ബൗളറാണ് മുഹമ്മദ് അമീര്‍. ഒത്തുകളിക്കേസില്‍ വിലക്ക് നേരിടുകയും പിന്നീട് തിരിച്ചെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അമീര്‍ മികച്ച റെക്കോഡുള്ള ബൗളറാണ്. കഴിഞ്ഞിടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മുഹമ്മദ് അമീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ചത് ബ്രിട്ടീഷ് പൗരത്വം നേടി ഐപിഎല്ലില്‍ കളിക്കുന്നതുവേണ്ടിയാണെന്ന തരത്തില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നു. നിലവില്‍ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ പാക് താരങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാലാണ് അമീര്‍ ഇത്തരത്തില്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനോടെല്ലാം മുഹമ്മദ് അമീര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

mohammadamir

'നിലവില്‍ യുകെയില്‍ പോകാന്‍ അനുമതിയുണ്ട്. നിലവില്‍ ആറ്,ഏഴ് വര്‍ഷം കൂടി എന്റെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കുട്ടികള്‍ ഇംഗ്ലണ്ടിലാണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസവും അവിടെയായിരുന്നു. അതിനാല്‍ത്തന്നെ നല്ലൊരു സമയം ഞാന്‍ അവിടെ ചിലവിട്ടിട്ടുണ്ട്. ഞാന്‍ അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല. അതിനാലാണ് വിരമിക്കാന്‍ തീരുമാനിച്ചത്'-മുഹമ്മദ് അമീര്‍ പറഞ്ഞു.

ബ്രിട്ടീഷ് പൗരത്വം ഭാവിയില്‍ ലഭിച്ചാല്‍ കിട്ടുന്ന സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ചിന്തിച്ചിട്ടില്ലെന്നും അമീര്‍ പറഞ്ഞു. ഇത് ഐപിഎല്ലിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. നേരത്തെ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പമെല്ലാം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞിരുന്നു. കോലിയുമായി അടുത്ത സുഹൃത് ബന്ധമാണ് അമീറിനുള്ളത്.

മുംബൈ സ്‌ഫോടനത്തിന് ശേഷം പാകിസ്താന്‍ താരങ്ങളെ ഇന്ത്യ ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നില്ല. കൂടാതെ ഇന്ത്യയും-പാകിസ്താനും തമ്മിലുള്ള ടൂര്‍ണമെന്റുകളും ബിസിസി ഐ നടത്തുന്നില്ല. നിലവില്‍ ഐസിസി ടൂര്‍മെന്റുകളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ നേര്‍ക്കുനേര്‍ കളിച്ചേക്കും.

36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റും മുഹമ്മദ് അമീര്‍ പാകിസ്താനുവേണ്ടി നേടിയിട്ടുണ്ട്. എന്നാല്‍ മിസ്ബാഹ് ഉല്‍ ഹഖ് മുഖ്യ പരിശീലകനായുള്ള പാകിസ്താന്‍ ടീമില്‍ അമീറിന് അവസരങ്ങള്‍ കുറവായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തിലേക്ക് അമീറിനെ എത്തിച്ചത്.

Story first published: Thursday, May 13, 2021, 14:35 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X