വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സടിച്ച് സീറ്റ് തകര്‍ത്ത് മാക്‌സ്‌വെല്‍; തകര്‍ത്ത സീറ്റില്‍ ഒപ്പിട്ട് നല്‍കാമോയെന്ന് സ്‌റ്റേഡിയം സിഇഒ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാതിരുന്ന മാക്‌സ് വെല്‍ മൂന്നാം മത്സരത്തില്‍ കത്തികയറുകയായിരുന്നു. 31 പന്തില്‍ 70 റണ്‍സാണ് അദ്ദേഹം നേടിയത്. അതില്‍ 8 ഫോറും 5 സിക്‌സും ഉള്‍പ്പെടും. മത്സരത്തില്‍ മാക്‌സ്‌വെല്‍ അടിച്ച ഒരു പന്ത് കൊണ്ട് സ്റ്റേഡിയത്തിലെ ഒരു കസേര തകര്‍ന്നിരുന്നു.

ഇപ്പോഴിതാ തകര്‍ന്ന കസേരയില്‍ ഒപ്പിട്ട് നല്‍കാമോയെന്ന് മാക്‌സ് വെല്ലിനോട് ചോദിച്ചിരിക്കുകയാണ് സ്‌റ്റേഡിയം സിഇഒ ഷെയ്ന്‍ ഹാര്‍മോന്‍. തകര്‍ന്ന സീറ്റ് തൊട്ടടുത്ത ദിവസം തന്നെ ലേലത്തിന് വെക്കാനൊരുങ്ങുകയാണ്. വെല്ലിങ്ടണിലെ വീടില്ലാത്ത വനിതകള്‍ക്കായാണ് ഈ ലേലത്തുക ഉപയോഗിക്കുക. അതിനാല്‍ മാക്‌സ് വെല്ലിന്റെ ഒപ്പ് ലഭിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചിരിക്കുന്നത്.

maxwellbreakschair

ഇതിനോട് മാക്‌സ് വെല്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും താന്‍ തകര്‍ത്ത കസേരയില്‍ മാക്‌സ്‌വെല്‍ ഒപ്പിട്ട് നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് മത്സരം മാത്രമാണ് കഴിഞ്ഞത്. രണ്ട് മത്സരം ഇനിയും നടക്കാനുണ്ട്. നിലവില്‍ 2-1ന് ആതിഥേയരായ ന്യൂസീലന്‍ഡാണ് മുന്നില്‍. മാക്‌സ് വെല്ലിന്റെ പ്രകടനം ഐപിഎല്ലില്‍ ആര്‍സിബിക്കും സന്തോഷം നല്‍കും.

ഇത്തവണ വമ്പന്‍ പ്രതിഫലത്തില്‍ മാക്‌സ് വെല്ലിനെ സ്വന്തമാക്കിയ ആര്‍സിബിക്കെതിരേ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ മാക്‌സ് വെല്ലിനായി. ജിമ്മി നിഷാമിന്റെ ഒരോവറില്‍ 28 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചെടുത്തത്. ടി20യില്‍ താന്‍ എത്രത്തോളം അപകടകാരിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ അദ്ദേഹത്തിനായി.

shaneharmontweet

മത്സരത്തില്‍ 64 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 144 റണ്‍സിന് പുറത്തായി. നാല് ഓവറില് 30 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറാണ് ഓസ്‌ട്രേലിയക്ക് വിജയമൊരുക്കിയത്. ആരോണ്‍ ഫിഞ്ച് (69),ജോഷ് ഫിലിപ്പ് (43) എന്നിവരും ഓസ്‌ട്രേലിയക്കായി ബാറ്റിങ്ങില്‍ തിളങ്ങി. ന്യൂസീലന്‍ഡിനുവേണ്ടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (43),ഡിവോന്‍ കോന്‍വേ (38) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Story first published: Thursday, March 4, 2021, 10:51 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X